“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയുമായി തർക്കിച്ച ഒരു സംഭവത്തെക്കുറിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ വെളിപ്പെടുത്തി. കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് ഇരു ടീമുകളും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ അഫ്രീദിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു സംഭവമാണ് ഇർഫാൻ വെളിപ്പെടുത്തിയത്.

വിമാനത്തില്‍വെച്ചായിരുന്നു താന്‍ അഫ്രീദിയുമായി ഒരിക്കല്‍ ഉടക്കിയതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പത്താന്‍ വ്യക്തമാക്കി. വിമാനത്തില്‍ ഇരിക്കുകയായിരുന്ന ഇര്‍ഫാന്റെ മുടിയിലൂടെ വിരലോടിച്ച അഫ്രീദി മുടി ചീത്തയാക്കിയതാണ് പ്രകോപനത്തിന് തുടക്കം.

”2006-ലെ പര്യടനത്തിനിടെ ഞങ്ങള്‍ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ട് ടീമുകളും ഒരുമിച്ചായിരുന്നു യാത്ര. ആ സമയം അഫ്രീദി വന്ന് എന്റെ തലയില്‍ കൈ വച്ചു, എന്റെ മുടി ചീകിക്കൊണ്ട് ‘എങ്ങനെയുണ്ട് കുട്ടി’ എന്ന് ചോദിച്ചു. നിങ്ങള്‍ എപ്പോള്‍ മുതലാണ് എന്റെ അച്ഛനായതെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതിനുശേഷം, അഫ്രീദി എന്നോട് ചില മോശം വാക്കുകള്‍ പറഞ്ഞു.

എന്റെ സീറ്റിന് തൊട്ടടുത്തായിരുന്നു അദ്ദേഹത്തിന്റെ സീറ്റ്. അന്ന് ഞാന്‍ അബ്ദുള്‍ റസാഖിന്റെ കൂടെയായിരുന്നു ഇരുന്നത്. ഇവിടെ എന്ത് തരം മാംസങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. വ്യത്യസ്ത തരം മാംസങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. പിന്നെ ഞാന്‍ ഇവിടെ പട്ടിയിറച്ച് ലഭിക്കുമോ എന്ന് ചോദിച്ചു. അഫ്രീദി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് റസാഖ് ഞെട്ടിപ്പോയി.

‘ഹേ ഇര്‍ഫാന്‍ നിങ്ങള്‍ എന്താണ് ഇങ്ങനെ പറയുന്നത്’ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം (അഫ്രീദി) പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം, അഫ്രീദിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം എന്ത് പറഞ്ഞാലും, ‘നോക്കൂ, അവന്‍ വീണ്ടും കുരയ്ക്കുന്നു’ എന്ന് ഞാന്‍ പറയുമായിരുന്നു. അതിനു ശേഷം ആ വിമാനയാത്രയിലുടനീളം അഫ്രീദി നിശബ്ദനായിരുന്നു.” – പത്താന്‍ വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ