IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

പഞ്ചാബ് കിംഗ്‌സിന്റെ (പിബികെഎസ്) സിഇഒ സതീഷ് മേനോൻ, മുൻ ഓസ്‌ട്രേലിയൻ ബാറ്റിംഗ് ഇതിഹാസവും നിലവിൽ പഞ്ചാബിന്റെ പാരിശീലകനുമായ റിക്കി പോണ്ടിംഗിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധസമാന സാഹചര്യങ്ങൾക്കിടെ ടീം വിടാനൊരുങ്ങിയ തന്റെ ടീമിലെ വിദേശ കളിക്കാരോട് ടീമിൽ തന്ന് തുടരാനും ഇന്ത്യയിൽ സേഫ് ആയിരിക്കുമെന്നും പറഞ്ഞതും അവരെ ടീമിൽ തന്നെ പിടിച്ചു നിർത്തിയതും പോണ്ടിങ്ങിന്റെ മികവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 8 വ്യാഴാഴ്ച, എച്ച്പിസിഎ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെക്കുക ആയിരുന്നു. തുടർന്ന് കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും കാണികളെയും സുരക്ഷിതമായി സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കുക ആയിരുന്നു. പിന്നാലെ മെയ് 9 ന് ബിസിസിഐ ലീഗ് നിർത്തിവച്ചു. വെടിനിർത്തൽ കരാർ നിലവിൽ വന്ന സാഹചര്യത്തിൽ പുതുക്കിയ ഷെഡ്യൂൾ ബിസിസിഐ ഉടൻ പുറത്തുവിടാൻ പോകുകയാണ്.

ഫസ്റ്റ്പോസ്റ്റുമായുള്ള ഒരു സംഭാഷണത്തിൽ, പോണ്ടിംഗ് ഡൽഹിയിൽ തന്നെ തുടരാൻ തീരുമാനിച്ചതായി സതീഷ് മേനോൻ പറഞ്ഞു. ഓസ്‌ട്രേലിയൻ ഇതിഹാസം വിദേശ കളിക്കാരോടും സംസാരിക്കുകയും അവരോട് ടീമിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.

“ഇത് പോണ്ടിംഗിന്റെ സ്വഭാവം കാണിക്കുന്നു. അദ്ദേഹത്തിന് മാത്രമേ അത് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അദ്ദേഹം സ്വമേധയാ തുടരാൻ തീരുമാനിച്ചത് മാത്രമല്ല. അവരുടെ വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങിയ വിദേശ കളിക്കാരോട് ഒരു പ്രചോദനാത്മക പ്രസംഗം നടത്തുകയും ഇന്ത്യയിൽ എല്ലാവരും സേഫ് ആയിരിക്കുമെന്ന് പറയുകയും ചെയ്തു. അതിനാൽ തന്നെ അവർ എല്ലാം ടീമിൽ ഉണ്ടാകും” പഞ്ചാബ് കിംഗ്സ് സിഇഒ സതീഷ് മേനോൻ പിടിഐയോട് പറഞ്ഞു.

അതേസമയം പുതിയ തീരുമാനപ്രകാരം ഒരു ദിവസം 2 മത്സരങ്ങൾ എന്ന നിലയിൽ മെയ് 30 ന് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്ന രീതിയിൽ ടൂർണമെന്റ് ക്രമീകരിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ