IPL 2025: ഇത്തവണ കിരീടം തലയും പിള്ളേരും തന്നെ പൊക്കും, ടീം ഡബിൾ അല്ല ട്രിപ്പിൾ സ്ട്രോങ്ങ്; കപ്പ് നേടാൻ സഹായിക്കുന്ന ഘടകങ്ങൾ നോക്കാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ 2024 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിൽ വലിയ പ്രതീക്ഷകളോടെയാണ് ഈ സീസണിന് ഇറങ്ങുന്നത്. അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ സിഎസ്‌കെ ആറാമത്തെ കിരീടം ലക്ഷ്യമിടുന്നു, ഈ സീസണിൽ അവർക്ക് ആ ലക്ഷ്യം നേടാൻ കഴിയുമെന്ന് കരുതപ്പെടുന്നു.

പുതിയ താരങ്ങൾ ധാരാളം എത്തിയ സാഹചര്യത്തിൽ തങ്ങളുടെ ശക്തി കാണിക്കാനാണന് സിഎസ്‌കെ ആഗ്രഹിക്കുന്നത്. നിരവധി കളിക്കാരെ ഒഴിവാക്കിയ ചെന്നൈ മികച്ച ടീമിനെ തന്നെ ഒരുക്കിയിട്ടുണ്ട് . ലേലത്തിന് മുമ്പ്, എംഎസ് ധോണി, ശിവം ദുബെ, ഋതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരണ എന്നീ അഞ്ച് കളിക്കാരെ സിഎസ്‌കെ നിലനിർത്തി.

മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ തിരിച്ചുവരവാണ് സിഎസ്‌കെയുടെ പ്രധാന ചർച്ചാ വിഷയം. പത്ത് വർഷത്തിന് ശേഷം അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അശ്വിനും ജഡേജയും രചിൻ രവീന്ദ്രയും അതോടൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച അഫ്ഗാൻ താരം നൂർ അഹമ്മദും കൂടി വരുന്നതോടെ ഏറ്റവും മികച്ച സ്പിൻ അറ്റാക്ക് ആയി ടീം മാറുന്നു.

എന്തായാലും ചെന്നൈ കിരീടം നേടുമെന്ന് പറയാനുള്ള കാരണങ്ങൾ നോക്കാം:

1 മികച്ച സ്പിൻ അറ്റാക്ക്– ഏറ്റവും മികച്ച സ്പിൻ അറ്റാക്ക് ആണ് ചെന്നൈക്ക് ഉള്ളത്. അതിനാൽ തന്നെ ചെന്നൈയിൽ നടക്കുന്ന മത്സരങ്ങളിൽ ടീമിന് അത് ആധിപത്യം നൽകുന്നു. അശ്വിനും ജഡേജയും അവരെ സഹായിക്കാൻ നൂറും രചിനും ഇത് ആരും മോഹിക്കുന്ന സ്പിൻ സംഘമാക്കി മാറ്റുന്നു. വിക്കറ്റ് എടുക്കാനും പിശുക്ക് കാണിക്കാനും ഉള്ള ഇവരുടെ മികവാണ് ടീമിനെ സന്തോഷിപ്പിക്കുന്ന ഘടകം.

2 പേസ് അറ്റാക്കും ശക്തം

സ്പിൻ മാത്രമല്ല പേസ് വിഭാഗവും ടീമിന് ശക്തി തന്നെയാണ്. ഇന്ത്യയുടെ ഖലീൽ അഹമ്മദിനൊപ്പം ശ്രീലങ്കയുടെ പതിരണയും പേസ് ബൗളറായി തുടരുന്നു. ഇംപാക്റ്റ് പ്ലെയറായ അൻഷുൽ കംബോജിന് മൂന്നാം പേസറാകാം. ആവശ്യമെങ്കിൽ സി‌എസ്‌കെക്ക് മുകേഷ് ചൗധരിയെയും ഉപയോഗിക്കാം.

ഇത് കൂടാതെ ജാമി ഓവർട്ടണും ടീമിലുണ്ട്. ഇനി അതും പോരെങ്കിൽ നഥാൻ എല്ലിസിനെ ഉപയോഗപ്പെടുത്താം.

3 . ടോപ് ത്രി സൂപ്പർ– സി‌എസ്‌കെയുടെ ബാറ്റിംഗിലെ മുൻനിര മൂന്ന് താരങ്ങൾ മികച്ചവരാണ്. റുതുരാജും കോൺവേയും ബാറ്റിംഗ് ഓപ്പണർമാരാകും. ഇരുവരും കഴിഞ്ഞ സീസണിൽ ഒകെ മികവ് കാണിച്ചിട്ടുണ്ട്. രണ്ട് കളിക്കാരും വളരെയധികം പരിചയസമ്പന്നരും ഒരുമിച്ച് ബാറ്റിംഗ് ആസ്വദിക്കുന്നവരുമാണ്. മൂന്നാം നമ്പറിൽ രവീന്ദ്രയുടെ സാന്നിധ്യം ബാറ്റിംഗിനെ മെച്ചപ്പെടുത്തുന്നു. ഐ‌സി‌സി ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും വിലയേറിയ കളിക്കാരനുള്ള അവാർഡ് അദ്ദേഹം നേടിയിരുന്നു.

നാലാം നമ്പറിൽ രാഹുൽ ത്രിപാഠി കൂടി എത്തുന്നതോടെ ചെന്നൈയുടെ ടോപ് ഓർഡർ സെറ്റ് ആണ്.

4 . ഫിനിഷർമാർ കിടിലം – ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെ ഫിനിഷിംഗ് ചുമതല സി‌എസ്‌കെ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ഇവർ ആണ് ഇറങ്ങുക . സ്കോർകാർഡ് മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, മത്സരങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നത് ഈ രണ്ടുപേരുമാണ്.

എന്നിരുന്നാലും, ഇവിടെ പ്രധാന ഘടകം ധോണിയാണ്. കഴിഞ്ഞ സീസണിൽ ധോണി 73 പന്തുകൾ മാത്രമാണ് നേരിട്ടത്. എന്നിരുന്നാലും, അദ്ദേഹം 220-ലധികം സ്ട്രൈക്ക് റേറ്റിലാണ് കളിച്ചത്. ധോണിക്ക് ശേഷം എട്ടാം നമ്പറിൽ സാം കരൺ കൂടി വരുന്നതോടെ ഫിനിഷും സെറ്റ്.

എന്തായാലും കഴിഞ്ഞ സീസണിൽ ഉണ്ടായ ക്ഷീണം തീർക്കാനാണ് ചെന്നൈയുടെ ശ്രമം.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”