IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ 245 റൺസ് ലക്‌ഷ്യം ഉയർത്തിയ പഞ്ചാബ് നന്ദി പറയേണ്ടത് നായകൻ ശ്രേയസ് അയ്യർക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി 97 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. അർഹിച്ച സെഞ്ച്വറി നഷ്ടം ആയെങ്കിലും സെഞ്ചുറിക്കും മുകളിൽ ഉള്ള കാര്യങ്ങളാണ് അയ്യർ ചെയ്തിട്ട് പോയത് എന്ന് പറയാം.

മികച്ച തുടക്കം നൽകി പഞ്ചാബിന്റെ മുൻനിര താരങ്ങൾ മടങ്ങിയപ്പോൾ ഏറിയാൽ ഒരു 200 റൺ മാത്രമായിരുന്നു പഞ്ചാബിന്റെ ലക്‌ഷ്യം. എന്നാൽ ആരൊക്കെ വന്നാലും പോയാലും ഞാൻ അടിക്കും എന്നുള്ള രീതിയിൽ കളിച്ച ശ്രേയസ് അയ്യർ സ്പിൻ- പേസ് വ്യത്യാസം ഇല്ലാതെ എല്ലാ ബോളർമാരെയും തൂക്കി. ഒരു തെറ്റ് പോലും ബാറ്റിംഗിൽ കാണിക്കാതെ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ക്ളീൻ ഇന്നിങ്സിൽ ഒന്നാണ് താരം കളിച്ചത്. സ്കോർ 162 – 5 എന്ന നിലയിൽ നിൽക്കെ ക്രീസിൽ അയ്യർക്കൊപ്പം ചേർന്ന കഴിഞ്ഞ സീസണിലെ ഹീറോയായ ശശാങ്ക് സിങ് എത്തിയതോടെ പിന്നെ ഗുജറാത്ത് ബോളര്മാര്ക്ക് ഉത്തരങ്ങൾ ഒന്നും ഇല്ലാതിരുന്നു.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറിൽ ശ്രേയസ് അപകടം വിതച്ചു. പ്രസീദ് എറിഞ്ഞ ആദ്യ പന്തിൽ റൺ ഒന്നും നേടി ഇല്ലെങ്കിലും പിന്നെ തകർത്തടിച്ചു അയ്യർ ഓവറിൽ നേടിയത് 24 റൺസാണ്. 18-ാം ഓവറിൽ ശശാങ്കിന്റെ ഊഴം ആയിരുന്നു, ഓവറിൽ 18 റൺസാണ് റഷീദ് ഖാനെതിരെ താരം നേടിയത് 19-ാം ഓവറിൽ കളിയുടെ ഏറ്റവും മികച്ച ഓവറുകളിൽ ഒന്നെറിഞ്ഞ റബാഡ വഴങ്ങിയത് 10 റൺ മാത്രം, അതിൽ ഒരു ബൗണ്ടറി മാത്രമാണ് അടിക്കാൻ പറ്റിയത് . അവസാന ഓവറിലേക്ക് വന്നപ്പോൾ അയ്യർ 97 റൺ എടുത്ത് നിൽക്കുമ്പോൾ അദ്ദേഹത്തിന് സ്ട്രൈക്ക് കിട്ടുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ഓവർ മുഴുവൻ ശശാങ്ക് തകർത്തടിച്ചതോടെ ശ്രേയസിന് സെഞ്ച്വറി നഷ്ടമായി.

എന്തായാലും ശ്രേയസ് അയ്യരുടെ അർഹിച്ച സെഞ്ച്വറി നഷ്ടമാക്കിയ 16 പന്തിൽ 44 റൺ എടുത്ത ശശാങ്കിനെ ആരാധകരിൽ ചിലർ കുറ്റപെടുത്തിയപ്പോൾ തന്നോട് എന്താണ് അയ്യർ പറഞ്ഞതെന്ന് താരം വെളിപ്പെടുത്തി:

“അതെ, അതൊരു നല്ല ഇന്നിംഗ്സ് ആയിരുന്നു . പക്ഷേ ശ്രേയസിനെ നോക്കുമ്പോൾ അത് എന്നെ കൂടുതൽ പ്രചോദിപ്പിച്ചു. വളരെ സത്യസന്ധമായി പറയട്ടെ – ആദ്യ പന്തിൽ നിന്ന് ശ്രേയസ് പറഞ്ഞു, എന്റെ നൂറിനെക്കുറിച്ച് വിഷമിക്കേണ്ട! പന്ത് നോക്കി അടിച്ചുകളിക്കുക എന്നാണ്.”

“എനിക്ക് ബൗണ്ടറികൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ ഇറങ്ങുന്ന ആ സ്ഥാനത്ത് ടീമിന് എന്താണ് ആവശ്യം എന്ന് എനിക്ക് അറിയാം. എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളേക്കാൾ എന്റെ ശക്തിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം