IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ 245 റൺസ് ലക്‌ഷ്യം ഉയർത്തിയ പഞ്ചാബ് നന്ദി പറയേണ്ടത് നായകൻ ശ്രേയസ് അയ്യർക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി 97 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. അർഹിച്ച സെഞ്ച്വറി നഷ്ടം ആയെങ്കിലും സെഞ്ചുറിക്കും മുകളിൽ ഉള്ള കാര്യങ്ങളാണ് അയ്യർ ചെയ്തിട്ട് പോയത് എന്ന് പറയാം.

മികച്ച തുടക്കം നൽകി പഞ്ചാബിന്റെ മുൻനിര താരങ്ങൾ മടങ്ങിയപ്പോൾ ഏറിയാൽ ഒരു 200 റൺ മാത്രമായിരുന്നു പഞ്ചാബിന്റെ ലക്‌ഷ്യം. എന്നാൽ ആരൊക്കെ വന്നാലും പോയാലും ഞാൻ അടിക്കും എന്നുള്ള രീതിയിൽ കളിച്ച ശ്രേയസ് അയ്യർ സ്പിൻ- പേസ് വ്യത്യാസം ഇല്ലാതെ എല്ലാ ബോളർമാരെയും തൂക്കി. ഒരു തെറ്റ് പോലും ബാറ്റിംഗിൽ കാണിക്കാതെ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ക്ളീൻ ഇന്നിങ്സിൽ ഒന്നാണ് താരം കളിച്ചത്. സ്കോർ 162 – 5 എന്ന നിലയിൽ നിൽക്കെ ക്രീസിൽ അയ്യർക്കൊപ്പം ചേർന്ന കഴിഞ്ഞ സീസണിലെ ഹീറോയായ ശശാങ്ക് സിങ് എത്തിയതോടെ പിന്നെ ഗുജറാത്ത് ബോളര്മാര്ക്ക് ഉത്തരങ്ങൾ ഒന്നും ഇല്ലാതിരുന്നു.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറിൽ ശ്രേയസ് അപകടം വിതച്ചു. പ്രസീദ് എറിഞ്ഞ ആദ്യ പന്തിൽ റൺ ഒന്നും നേടി ഇല്ലെങ്കിലും പിന്നെ തകർത്തടിച്ചു അയ്യർ ഓവറിൽ നേടിയത് 24 റൺസാണ്. 18-ാം ഓവറിൽ ശശാങ്കിന്റെ ഊഴം ആയിരുന്നു, ഓവറിൽ 18 റൺസാണ് റഷീദ് ഖാനെതിരെ താരം നേടിയത് 19-ാം ഓവറിൽ കളിയുടെ ഏറ്റവും മികച്ച ഓവറുകളിൽ ഒന്നെറിഞ്ഞ റബാഡ വഴങ്ങിയത് 10 റൺ മാത്രം, അതിൽ ഒരു ബൗണ്ടറി മാത്രമാണ് അടിക്കാൻ പറ്റിയത് . അവസാന ഓവറിലേക്ക് വന്നപ്പോൾ അയ്യർ 97 റൺ എടുത്ത് നിൽക്കുമ്പോൾ അദ്ദേഹത്തിന് സ്ട്രൈക്ക് കിട്ടുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ഓവർ മുഴുവൻ ശശാങ്ക് തകർത്തടിച്ചതോടെ ശ്രേയസിന് സെഞ്ച്വറി നഷ്ടമായി.

എന്തായാലും ശ്രേയസ് അയ്യരുടെ അർഹിച്ച സെഞ്ച്വറി നഷ്ടമാക്കിയ 16 പന്തിൽ 44 റൺ എടുത്ത ശശാങ്കിനെ ആരാധകരിൽ ചിലർ കുറ്റപെടുത്തിയപ്പോൾ തന്നോട് എന്താണ് അയ്യർ പറഞ്ഞതെന്ന് താരം വെളിപ്പെടുത്തി:

“അതെ, അതൊരു നല്ല ഇന്നിംഗ്സ് ആയിരുന്നു . പക്ഷേ ശ്രേയസിനെ നോക്കുമ്പോൾ അത് എന്നെ കൂടുതൽ പ്രചോദിപ്പിച്ചു. വളരെ സത്യസന്ധമായി പറയട്ടെ – ആദ്യ പന്തിൽ നിന്ന് ശ്രേയസ് പറഞ്ഞു, എന്റെ നൂറിനെക്കുറിച്ച് വിഷമിക്കേണ്ട! പന്ത് നോക്കി അടിച്ചുകളിക്കുക എന്നാണ്.”

“എനിക്ക് ബൗണ്ടറികൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ ഇറങ്ങുന്ന ആ സ്ഥാനത്ത് ടീമിന് എന്താണ് ആവശ്യം എന്ന് എനിക്ക് അറിയാം. എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളേക്കാൾ എന്റെ ശക്തിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി