IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന് ശേഷം വീണ്ടും പുനരാരംഭിച്ച ഐപിഎലിലേക്ക് ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്ക് പങ്കെടുത്തിരുന്നില്ല. താരത്തിന്റെ അഭാവം ടീമിനെ നന്നായി ബാധിക്കുകയും ടീം പ്ലെഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഇതോടെ താരത്തിന് നേരെ ഡൽഹി ആരാധകർ രൂക്ഷ വിമർശനവുമായി ആക്രമിച്ചിരുന്നു. ഇപ്പോഴിതാ താൻ എന്ത് കൊണ്ടാണ് ആ തീരുമാനം എടുത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഇങ്ങനെ:

” ഐപിഎൽ തുടർന്ന് കളിക്കാതിരുന്ന എന്റെ തീരുമാനത്തിൽ ഞാൻ തൃപ്തനാണ്. അന്നത്തെ സാഹചര്യവും അതു കൈകാര്യം ചെയ്ത രീതിയും അനുസരിച്ചാണ് ഞാൻ ഇത്തരമൊരു തീരുമാനമെടുത്തത്. എനിക്ക് എന്റേതായ ചോദ്യങ്ങളും ആശങ്കകളുമുണ്ടായിരുന്നു. മറ്റുള്ള കാര്യങ്ങളെല്ലാം കാലം തെളിയിക്കട്ടെ”

മിച്ചൽ സ്റ്റാർക്ക് തുടർന്നു:

“പാകിസ്താൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിലും ‍ഞാൻ പങ്കെടുത്തിരുന്നില്ല. അത് എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. ഐപിഎൽ മത്സരങ്ങൾ മുടങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ അടക്കമുള്ള മത്സരങ്ങളിലേക്കായി എന്റെ ശ്രദ്ധ. ഓരോ ടീമിലെയും താരങ്ങളുടെയും അനുഭവങ്ങൾ വ്യത്യസ്തമാകാം. ധരംശാലയിൽ കളിച്ച താരങ്ങൾക്കാണ് വ്യത്യസ്തമായ ഒരു അനുഭവമുണ്ടായത്. ഐപിഎൽ പുനരാരംഭിച്ചപ്പോൾ ഒരുപാട് താരങ്ങൾ തിരികെ വന്നു. എന്നാൽ മടങ്ങിവരേണ്ടെന്നായിരുന്നു എന്റെയും ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗിന്റെയും തീരുമാനം. അത് വ്യക്തിപരമായ തീരുമാനമാണ് ” മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ