GT VS SRH: ഇന്ന് ഞാന്‍ നാളെ നീ, ഹായ് കൊളളാലോ കളി, സൂര്യകുമാറിനെ രണ്ടാമതാക്കി വീണ്ടും സായി സുദര്‍ശന്‍, പൊളിച്ചെന്ന് ആരാധകര്‍

ഐപിഎല്‍ 2025ല്‍ ഓറഞ്ച് ക്യാപ്പിനായി വലിയ മത്സരമാണ് ബാറ്റര്‍മാര്‍ക്കിടയില്‍ നടക്കുന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ സായി സുദര്‍ശനെ മറികടന്ന് മുംബൈയുടെ സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ആര്‍ആറിനെതിരെ 48 റണ്‍സെടുത്തോടെയാണ് സൂര്യയ്ക്ക് ഓറഞ്ച് ക്യാപ്പ് ലഭിച്ചത്. എന്നാല്‍ ഒരു ദിവസത്തെ ആയുസ് മാത്രമാണ് ഇതിനുണ്ടായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തില്‍ 48 റണ്‍സെടുത്ത് സായി സുദര്‍ശനാണ് സൂര്യകുമാര്‍ യാദവിനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് തിരിച്ചെടുത്തത്.

ഇന്നത്തെ ഇന്നിങ്‌സോടെ ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 504 റണ്‍സാണ് സായി നേടിയത്. 11 കളികളില്‍ നിന്നും 475 റണ്‍സോടെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തും 10 മത്സരങ്ങളില്‍ നിന്നും 443 റണ്‍സോടെ വിരാട് കോഹ്‌ലി മൂന്നാമതും നില്‍ക്കുന്നു. ഓറഞ്ച് ക്യാപ്പിനായുളള മത്സരത്തില്‍ ഇവര്‍ക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളും ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലറും തൊട്ടുപിന്നാലെയുണ്ട്.

ഇന്നത്തെ കളിയില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണിങ്ങില്‍ ഇറങ്ങിയ ഗില്ലും സുദര്‍ശനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേ ഓവറുകളില്‍ കരുതലോടെ ഇരുവരും കളിച്ചതോടെ സായി സുദര്‍ശന്‍ പുറത്താവുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ 6.5 ഓവറില്‍ 87 റണ്‍സിലെത്തിയിരുന്നു. നിലവില്‍ 14 ഓവറില്‍ രണ്ട് വിക്കറ്റിന് 155 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് ടൈറ്റന്‍സ്‌.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍