IPL 2025: നൈറ്റ് ലൈഫും കാമുകിയുമൊത്തുള്ള കറക്കവും, ആ യുവതാരത്തെ രക്ഷപ്പെടുത്തിയത് യുവരാജ് സിംഗ്; വമ്പൻ വെളിപ്പെടുത്തലുമായി യോഗ്‌രാജ് സിംഗ്

അഭിഷേക് ശർമ്മയുടെ കരിയർ രൂപപ്പെടുത്തുന്നതിൽ യുവരാജ് സിംഗ് നിർണായക പങ്ക് വഹിച്ചു എന്നത് ഏക്കർക്കും അറിവുള്ള കാര്യമാണ്. 2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയ താരം അവിടെ 484 റൺ നേടിയിരുന്നു, അതും 200 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ. ഈ വിനാശകരമായ പ്രകടനം അഭിഷേകിന്റെ ഇന്ത്യൻ ടി20 അരങ്ങേറ്റത്തിന് വഴിയൊരുക്കി. ഇന്ത്യക്കായി ഇതുവരെ 17 മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ട് സെഞ്ച്വറികളും അത്രയും തന്നെ അർദ്ധസെഞ്ച്വറികളും നേടി. 2025 ലെ ഐ‌പി‌എല്ലിൽ തുടർച്ചയായ മോശം സ്കോറുകൾക്ക് ശേഷം, അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തിയിയിരിക്കുകയാണ്. അവിടെ താരം പി‌ബി‌കെ‌എസിനെതിരെ 55 പന്തിൽ നിന്ന് 141 റൺസ് നേടി.

ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ തന്റെ ഉയർച്ചയിൽ യുവരാജ് സിങ്ങിന്റെ പങ്കിനെക്കുറിച്ച് പരാമർശിക്കുന്നതിൽ യുവതാരം ഒരിക്കലും മടിച്ചിട്ടില്ല. തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കനാണ് അഭിഷേക് എന്ന് പലതവണ യുവരാജ് പറഞ്ഞിട്ടും ഉണ്ട്. യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ് അടുത്തിടെ ഒരു അഭിമുഖത്തിൽ, യുവരാജ് അഭിഷേകിനെ എങ്ങനെ കണ്ടെത്തി എന്നും കരിയറിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും എല്ലാം സംസാരിക്കുകയും ചെയ്‌തു.

തുടക്കത്തിൽ അഭിഷേകിന്റെ തകർപ്പൻ റെക്കോഡുകൾ കണ്ട് അവനെ ശ്രദ്ധിക്കാൻ തുടങ്ങിയ യുവരാജ്, താരത്തിന് ഭാവി ഇന്ത്യൻ ടീമിന്റെ കരുത്താകാൻ പറ്റുമെന്ന് പറഞ്ഞ് അവന് പരിശീലനം നൽകുക ആയിരുന്നു എന്ന് യുവിയുടെ പിതാവ് പറഞ്ഞു. ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാകാൻ വളരെയധികം അച്ചടക്കം ആവശ്യമാണ് എന്നത് യുവിക്ക് നന്നായി അറിയാമായിരുന്നു എന്നും പിതാവ് പറഞ്ഞു. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അഭിഷേകിന്റെ ആ വശം യുവരാജ് ശ്രദ്ധിച്ചു. രാത്രിയിലെ പാർട്ടികളിൽ നിന്നും കാമുകിയെ കാണുന്നതിൽ നിന്നും യുവരാജ് അഭിഷേകിനെ തടഞ്ഞുവെന്ന് യോഗരാജ് വെളിപ്പെടുത്തി.

“‘അവനെ പൂട്ടുക എന്നാണ് യുവി പറഞ്ഞിരുന്നത്’. അഭിഷേകിന്റെ അച്ഛന് അവനെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അവൻ യുവരാജ് സിങ്ങിന്റെ നിയന്ത്രണത്തിലായി. യുവി ഇപ്പോഴും ‘നീ എവിടെയാണ്?’ എന്ന് പറഞ്ഞ് അവനെ വിളിക്കുമായിരുന്നു. പല രാത്രിയിലും യുവി അഭിഷേകിനോട് ദേഷ്യപെടുന്നത് ഞാൻ കേട്ടിട്ടുണ്ട്.” 9 മണി കഴിഞ്ഞു, എത്രയും വേഗം പോയി കിടക്കുക. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും എന്നൊക്കെ യുവി പറയുമായിരുന്നു.’ അഭിഷേക് വഴിതെറ്റി പോകേണ്ടതായിരുന്നു. പക്ഷെ യുവി രക്ഷിച്ചു.” യോഗരാജ് പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി