IPL 2025: മുംബൈക്ക് ഏത് ടൈമർ, സമയം കഴിഞ്ഞാലും ഞങ്ങൾക്ക് കിട്ടും ആനുകൂല്യം; രോഹിത് ഉൾപ്പെട്ട ഡിആർഎസ് വിവാദത്തിൽ

ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ (എംഐ) സ്റ്റാർ ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമ്മ ഉൾപ്പെട്ട ഡിആർഎസ്, തീരുമാനം വിവാദത്തിന് കാരണമായി. ടൈമർ തീർന്നിട്ടും രോഹിത്തിനെ റിവ്യൂ എടുക്കാൻ അനുവദിച്ചതാണ് വിവാദത്തിന് കാരണമായത്. ക്ലോക്ക് 0 കാണിച്ചിട്ടും തേർഡ് അമ്പയർ തീരുമാനം പുനഃപരിശോധിക്കാൻ വിടുക ആയിരുന്നു.

മുംബൈ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലാണ് സംഭവം നടന്നത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്, ഇടംകൈയ്യൻ സീമർ ഫസൽഹഖ് ഫാറൂഖിയെ ആണ് ഓവർ എറിയാൻ ഏൽപ്പിച്ചത്. ഓവറിലെ മൂന്നാം പന്തിൽ മുൻ നായകൻ പുൾ ഷോട്ട് കളിച്ചപ്പോൾ, അടുത്ത പന്തിൽ അഫ്ഗാനിസ്ഥാൻ താരം എൽബിഡബ്ല്യുവാക്കി കുടുക്കി. രോഹിത് ആകട്ടെ നന്നായി ആലോചിച്ച ശേഷമാണ് റിവ്യൂ എടുത്തത്. അപ്പോഴേക്കും സമയം അവസാനിച്ചിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അമ്പയർ അതൊന്നും ശ്രദ്ധിക്കാതെ തന്നെ രോഹിത്തിന്റെ അപ്പീൽ പരിഗണിച്ചു. റിവ്യൂവിൽ ആകട്ടെ രോഹിത് നോട്ട് ഔട്ട് ആണെന്ന് തെളിഞ്ഞു. ” മുംബൈക്ക് നിയമം ഒന്നും ബാധകമല്ലേ” ” ഇതൊക്കെയാണ് കോഴ” തുടങ്ങി ആരോപണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ശക്തമാണ്.

അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ നേടാനായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടണിന്റെയും അർദ്ധ സെഞ്ച്വറികളാണ് മുംബൈയുടെ പ്രകടനത്തിൽ നിർണായകമായത്. റിക്കൽട്ടൻ 61 ഉം രോഹിത് 53 ഉം നേടിയപ്പോൾ നായകൻ ഹാർദിക്കും വെടിക്കെട്ട് വീരൻ സൂര്യകുമാറും 48 റൺ നേടി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ