IPL 2025: അന്ന് കോഹ്‌ലി ഇന്ന് ഹാർദിക്, ഗുരുതര പരിക്ക് പറ്റിയിട്ടും കളിച്ചത് ഏറ്റവും ബെസ്റ്റ് മാച്ച്; താരത്തിന് പറ്റിയത് ഇങ്ങനെ

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ഗുരുതരമായ പരിക്കേറ്റിട്ടും 2025 ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പ്രകടിപ്പിച്ച പ്രതിരോധശേഷിക്ക് എങ്ങും അഭിനന്ദനങ്ങൾ കിട്ടുകയാണ്. ഓൾറൗണ്ടറുടെ ഇടതു കണ്ണിന് മുകളിൽ ആഴത്തിലുള്ള മുറിവ് പട്ടിട്ടിരുന്നു. ഏഴ് തുന്നലുകൾ വേണ്ടിവന്നിട്ടും അദ്ദേഹം കളിക്കളത്തിലിറങ്ങി മുംബൈയുടെ ആധിപത്യ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ഒരു പരിശീലന സെഷനിൽ, പ്രാദേശിക സ്പിന്നറിനെതിരെ പാണ്ഡ്യ സ്വീപ്പ് ഷോട്ട് പരീക്ഷിച്ചു. നിർഭാഗ്യവശാൽ, പന്ത് അദ്ദേഹത്തിന്റെ കണ്ണിനടുത്ത് തട്ടി, അത് ഗുരുതരമായ മുറിവുണ്ടാക്കി. ശേഷം താരത്തിന് വൈദ്യസഹായം ആവശ്യമായി വന്നു. പരിക്ക് ഉണ്ടായിരുന്നിട്ടും, ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ തന്റെ വേദന എല്ലാം മറന്ന് താരം കളത്തിൽ ഇറങ്ങി.

പരിക്ക് പറ്റിയിട്ടും, പാണ്ഡ്യ 23 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 48 റൺസ് നേടി മത്സരവിജയത്തിന് വഴിയൊരുക്കി. അദ്ദേഹത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് മുംബൈ ഇന്ത്യൻസിനെ ശക്തമായ സ്കോർ നേടാൻ സഹായിച്ചു, ഇത് രാജസ്ഥാനെ വലിയ സമ്മർദ്ദത്തിലാക്കി.

രാജസ്ഥാന്റെ ഇംപാക്ട് പ്ലെയറായ ശുഭം ദുബെയെ പുറത്താക്കിയ പാണ്ഡ്യ ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയം 2016 ൽ വിരാട് കോഹ്‌ലിയുടെ ഐക്കണിക് സെഞ്ച്വറിയെ ഓർമ്മിപ്പിച്ചു, കൈയിൽ എട്ട് തുന്നലുകൾ ഉണ്ടായിരുന്നിട്ടും കോഹ്‌ലി അന്ന് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്നാണ് കളിച്ചത്.

അതിനിടെ താരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്നാണ് താരത്തെ കഴിഞ്ഞ ദിവസം ഹർഭജൻ വിശേഷിപ്പിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ