IPL 2025: കാണിച്ചത് അബദ്ധമായി പോയി, ബിസിസിഐക്ക് പരാതി നൽകി കെകെആർ; സംഭവം ഇങ്ങനെ

ഐ‌പി‌എൽ 2025 പ്ലേഓഫിലേക്ക് പ്രവേശിക്കാനുള്ള ടീമുകളുടെ സാധ്യതകളെ ബാധിച്ചേക്കാവുന്ന അവസാന നിമിഷ നിയമ മാറ്റത്തെക്കുറിച്ച് പരാതിപ്പെട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബി‌സി‌സി‌ഐക്ക് കത്തെഴുതി. ലീഗ് പ്ലേഓഫ് ഘട്ടത്തിലേക്ക് അടുക്കുമ്പോൾ മത്സര ദൈർഘ്യത്തിൽ 60 മിനിറ്റ് അധിക സമയം ചേർക്കാൻ ബോർഡ് തീരുമാനിച്ചതിനെ തുടർന്നാണ് അവരുടെ പരാതി. മെയ് 17 ന് ബെംഗളൂരുവിൽ നടന്ന ആർ‌സി‌ബി vs കെ‌കെ‌ആർ മത്സരം മഴയിൽ അവസാനിച്ചതിന് ശേഷമാണ് നിയമ മാറ്റം വന്നത്.

ഐ‌പി‌എൽ സി‌ഒ‌ഒയ്ക്ക് അയച്ച മെയിലിൽ, കെ‌കെ‌ആർ സി‌ഇ‌ഒ വെങ്കി മൈസൂർ ബി‌സി‌സി‌ഐക്കെതിരെ ആഞ്ഞടിച്ചു, സീസൺ മധ്യത്തിൽ നടപ്പിലാക്കുന്ന നിയമങ്ങളിൽ കൂടുതൽ സ്ഥിരത ഉണ്ടാകുമായിരുന്നുവെന്ന് പരാതിപ്പെട്ടു.

“സാഹചര്യങ്ങൾ അനുസരിച്ച് ഈ സീസൺ മധ്യത്തിൽ നിയമങ്ങൾ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം, പക്ഷേ അത്തരം മാറ്റങ്ങൾ പ്രയോഗിക്കുന്ന രീതിയിൽ കൂടുതൽ സ്ഥിരത വേണമായിരുന്നു,” കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സി‌ഇ‌ഒ വെങ്കി മൈസൂർ, ഐ‌പി‌എൽ സി‌ഒ‌ഒ ഹേമാങ് അമിന് അയച്ച ഇമെയിലിൽ പറഞ്ഞു.

കൂടാതെ, ഐ‌പി‌എൽ 2025 പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു കെ‌കെ‌ആറും ആർ‌സി‌ബിയും തമ്മിലുള്ള മത്സരം – അന്ന് ഈ നിയമം നടപ്പിലാക്കിയിരുന്നെങ്കിൽ മത്സരം ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നുവെന്ന് കെ‌കെ‌ആർ സി‌ഇ‌ഒ ചൂണ്ടിക്കാട്ടി.

“ഐ‌പി‌എൽ പുനരാരംഭിച്ചപ്പോൾ, മെയ് 17 ന് ബെംഗളുരുവിൽ നടക്കേണ്ടിയിരുന്ന കെ‌കെ‌ആറും ആർ‌സി‌ബിയും തമ്മിലുള്ള ആദ്യ മത്സരം മഴ മൂലം തടസ്സപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വ്യക്തമായിരുന്നു. പ്രവചനം നമ്മൾ എല്ലാവരും കണ്ടതാണ് . ആദ്യ മത്സരത്തിലെ ഈ നിയമം വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് അത് എളുപ്പമാകുമായിരുന്നു” അദ്ദേഹം എഴുതി.

“ഈ മത്സരം ഉപേക്ഷിച്ചതോടെ കെകെആറിന്റെ പ്ലേഓഫിലെത്താനുള്ള സാധ്യത അവസാനിച്ചു. ഇത്തരം താൽക്കാലിക തീരുമാനങ്ങളും അവ പ്രയോഗിക്കുന്നതിലെ പൊരുത്തക്കേടുകളും ഈ നിലവാരമുള്ള ഒരു ടൂർണമെന്റിന് അനുയോജ്യമല്ല. ഞങ്ങൾ എന്തിനാണ് വിഷമിക്കുന്നതെന്ന് നിങ്ങൾക്കും മനസ്സിലാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” കെകെആർ സിഇഒ കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ