IPL 2024: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഡിആര്‍എസ് കോളുകളുടെ ലിസ്റ്റെടുക്കുമ്പോള്‍ ഇത് ഒന്നാം സ്ഥാനത്ത് നില്‍ക്കും

കെകെആറിന്റെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും മോശം കളിയാണ് ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. ബാറ്റില്‍ കാര്യമായൊന്നും ചെയ്തില്ല, ചെന്നൈയില്‍ 135 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ ബോളിംഗ് മാറ്റങ്ങള്‍ അദ്ദേഹത്തിന് വിക്കറ്റുകളും നല്‍കിയില്ല. എന്നിരുന്നാലും, ഏറ്റവും വലിയ ഞെട്ടല്‍ വന്നത് രണ്ട് ഡിആര്‍എസ് കോളുകളുടെ രൂപത്തിലാണ്.

ഇന്ത്യന്‍ മുന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു ശിവം ദുബെയ്ക്കെതിരെ എടുത്ത ഡിആര്‍എസ് കോളുകളില്‍ അസ്വസ്ഥനായി. പന്ത് ലെഗ് സ്റ്റമ്പിന് പുറത്ത് പഞ്ച് ചെയ്തു എന്ന് വ്യക്തമായിരുന്നെങ്കിലും ശ്രേയസ് അമ്പയര്‍ തീരുമാനം റിവ്യൂ ചെയ്തു.

വരുണ്‍ ചകര്‍വര്‍ത്തി എറിഞ്ഞ സിഎസ്‌കെ ഇന്നിംഗ്സിന്റെ 16-ാം ഓവറിന്റെ അഞ്ചാം പന്ത് ശിവം ദുബെയുടെ പാഡില്‍ തട്ടി. ഉടന്‍ തന്നെ വരുണ്‍ അമ്പയറോട് വിക്കറ്റ് അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ വിക്കറ്റ് അല്ലെന്ന് വിധിച്ചു. വരുണ്‍ ഉടനെ അയ്യരുടെ നേരെ നോക്കി, അയാള്‍ ഡിആര്‍എസിനായി സിഗ്‌നല്‍ നല്‍കി.

തേര്‍ഡ് അമ്പയര്‍ ബാറ്ററിന് അനുകൂലമായി വിധിച്ചപ്പോള്‍ കമന്റേറ്റര്‍ ബോക്സില്‍ സിദ്ദുവിന് ശാന്തത നഷ്ടപ്പെട്ടു. ‘അത് ഒരിക്കലും വിക്കറ്റായിരുന്നില്ല. പന്ത് ലെഗ് സ്റ്റമ്പിന് പുറത്താണ് പിച്ച് ചെയ്തതെങ്കിലും അയ്യര്‍ ഡിആര്‍എസ് എടുക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഡിആര്‍എസ് കോളുകളില്‍ ഒന്നാണിത്. ഭാവിയില്‍ ഏറ്റവും മോശം ഡിആര്‍എസ് കോളുകളുടെ ലിസ്റ്റ് പുറത്തെടുക്കുമ്പോള്‍ അത് ഒന്നാം സ്ഥാനത്ത് നില്‍ക്കും” അദ്ദേഹം പറഞ്ഞു.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ