IPL 2024: ഈ സാലയും കപ്പും ഇല്ല ഫൈനലും ഇല്ല, പടിക്കൽ കലമുടച്ച് ഫാഫും പിള്ളേരും; വിജയവഴിയിലെത്തി സഞ്ജുവും കൂട്ടരും

ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 4. വിക്കറ്റിന്റെ ജയം ആർസിബി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടക്കുക ആയിരുന്നു. 35 റൺസെടുത്ത രജത് പാടീദാറും 34 റൺസെടുത്ത വിരാട് കോലിയും 32 റൺസെടുത്ത മഹിപാൽ ലോംറോറുമാണ് ആർസിബിക്കായി ബാറ്റിംഗിൽ തിളങ്ങിയത്. രാജസ്ഥാനുവേണ്ടി ആവേശ് ഖാൻ 44 റൺസിന് മൂന്നും അശ്വിൻ 19 റൺസിന് രണ്ടും വിക്കറ്റെടുത്തു.

ഭേദപ്പെട്ട തുടക്കമാണ് ആർസിബിക്ക് മത്സരത്തിൽ കിട്ടിയത്. ഓപ്പണർമാരായ ഫാഫും കോഹ്‌ലിയും ചേർന്ന് മാന്യമായ തുടക്കം ആർസിബിക്ക് നൽകിയപ്പോൾ രാജസ്ഥനായി ബോൾട്ട് പിശുക്കൻ ഓപ്പണിങ് സ്പെൽ എറിയുകയും ചെയ്തു. ട്രെൻറ് ബോൾട്ട് ഒഴികെയുള്ള ബൗളർമാരെയെല്ലാം തല്ലിപ്പരത്തിയ ഇരവരും 4.4 ഓവറിൽ ആർസിബിയെ 37 റൺസിലെത്തിച്ചു. എന്നാൽ ട്രെൻറ് ബോൾട്ടിൻറെ പന്തിൽ ഡൂപ്ലെസിയെ(17) റൊവ്മാൻ പവൽ തകർപ്പൻ ക്യാച്ചിലൂടെ മടക്കി ആർസിബിയെ ഞെട്ടിച്ചു. പിന്നാലെ വിരാട് കോലിയും കാമറൂൺ ഗ്രീനും ചേർന്ന് ആർസിബിയെ 50 കടത്തിയെങ്കിലും ചാഹലിനെതീരെ ബിഗ് ഷോട്ട് കളിക്കാനുള്ള കോഹ്‌ലിയുടെ ശ്രമം ഡൊണോവൻ ഫെരേരയുടെ ക്യാച്ചിൽ ഒതുങ്ങിയതോടെ ആർസിബിക്ക് തകർച്ച ആയി.

അധികം വൈകാതെ ഗ്രീൻ 27 റൺസ് എടുത്തും മാക്‌സ്‌വെൽ റൺ ഒന്നും എടുക്കാതെയും മടങ്ങിയതോടെ ആർസിബി ഡഗ്ഔട്ട് വിഷമത്തിലായി. രണ്ട് വിക്കറ്റുകളും നേടിയത് അശ്വിൻ ആയിരുന്നു. ശേഷമെത്തിയ രജത് മഹിപാലുമായി ചേർന്നുള്ള കൂട്ടുകെട്ടിലൂടെ സ്കോർ ഉയർത്തി. രജത് വീണ ശേഷമെത്തിയ കാർത്തിക്കിനും അധികം തിളങ്ങാൻ ആയില്ല. വമ്പനടികളിലൂടെ ഞെട്ടിച്ച മഹിപാൽ പുറത്തായ ശേഷം വന്ന സ്വപ്നിൽ സിംഗും കരൺ ശർമയും ചേർന്ന് അവസാന 2 ഓവറിൽ നേടിയത് 28 റൺസാണ്. അതാണ് ആർസിബിയെ രക്ഷിച്ചതും.

രാജസ്ഥാൻ മറുപടി ആവേശത്തിൽ ആയിരുന്നു. ജയ്‌സ്വാൾ – കാഡ്മോർ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 46 റൺ ചേർത്തു. 20 റൺ എടുത്ത് കാഡ്മോർ മടങ്ങിയ ശേഷം സഞ്ജുമൊത്ത് ജയ്‌സ്വാൾ ആർആർ സ്കോർ ഉയർത്തി. സിങ്ങിലും ഡബിളും എടുത്ത് മുന്നേറിയ ഈ കൂട്ടുകെട്ടിന് ഒടുവിൽ 45 റൺ എടുത്ത് ജയ്‌സ്വാൾ ഗ്രീനിങ് ഇരയായി മടങ്ങി. തൊട്ടുപിന്നാലെ സഞ്ജു 17 കരൺ ശർമ്മയ്ക്ക് ഇരയായി മടങ്ങിയപ്പോൾ രാജസ്ഥാൻ ഒന്ന് ഭയന്നു. ശേഷം പരാജിന്റെ അമിത വെപ്രാളത്തിന് ഒടുവിൽ ജുറൽ 8 റൺ എടുത്ത് കോഹ്‌ലിയുടെ തകർപ്പൻ ത്രോയിൽ മടങ്ങി. എന്നാൽ ഭയപ്പെടാതെ കളിച്ച പരാഗും(36) ഹേറ്റ്മെയർ(26) സഖ്യം ആർസിബിയുടെ കൈയിൽ നിന്ന് മത്സരം തട്ടിയെടുത്തു. ഇരുതാരങ്ങളും പുറത്തായ ശേഷമെത്തിയ റോവ്മാൻ പവൽ രാജസ്ഥാന്റെ വിജയം ഉറപ്പിക്കുക ആയിരുന്നു. രാജസ്ഥനായി സിറാജ് രണ്ടും കരൺ ശർമ്മ കാമറൂൺ ഗ്രീൻ ഫെർഗുസൺ എന്നിവർ ഓരോ വിക്കറ്റ് നേടി തിളങ്ങി

Latest Stories

IPL 2025: ബവുമ ചേട്ടാ അങ്ങനെ ആ റെക്കോഡ് ഒറ്റക്ക് വിഴുങ്ങേണ്ട, അതുല്യ നേട്ടത്തിൽ സൗത്താഫ്രിക്കൻ താരത്തിനൊപ്പം സൂര്യകുമാർ യാദവ്; അടുത്ത മത്സരത്തിൽ അത് സംഭവിച്ചാൽ ചരിത്രം

IPL 2025: സച്ചിനും കോഹ്‌ലിയും രോഹിതും അല്ല, സുനിൽ ഗവാസ്കറിന് ശേഷം സാങ്കേതിക കഴിവിൽ ഏറ്റവും മികച്ച താരം അവൻ; അപ്രതീക്ഷിത തിരഞ്ഞെടുപ്പുമായി നവ്‌ജോത് സിംഗ് സിദ്ധു ; കൂടെ ആ അഭിപ്രായവും

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ