IPL 2024: ഈ സാലയും കപ്പും ഇല്ല ഫൈനലും ഇല്ല, പടിക്കൽ കലമുടച്ച് ഫാഫും പിള്ളേരും; വിജയവഴിയിലെത്തി സഞ്ജുവും കൂട്ടരും

ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 4. വിക്കറ്റിന്റെ ജയം ആർസിബി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടക്കുക ആയിരുന്നു. 35 റൺസെടുത്ത രജത് പാടീദാറും 34 റൺസെടുത്ത വിരാട് കോലിയും 32 റൺസെടുത്ത മഹിപാൽ ലോംറോറുമാണ് ആർസിബിക്കായി ബാറ്റിംഗിൽ തിളങ്ങിയത്. രാജസ്ഥാനുവേണ്ടി ആവേശ് ഖാൻ 44 റൺസിന് മൂന്നും അശ്വിൻ 19 റൺസിന് രണ്ടും വിക്കറ്റെടുത്തു.

ഭേദപ്പെട്ട തുടക്കമാണ് ആർസിബിക്ക് മത്സരത്തിൽ കിട്ടിയത്. ഓപ്പണർമാരായ ഫാഫും കോഹ്‌ലിയും ചേർന്ന് മാന്യമായ തുടക്കം ആർസിബിക്ക് നൽകിയപ്പോൾ രാജസ്ഥനായി ബോൾട്ട് പിശുക്കൻ ഓപ്പണിങ് സ്പെൽ എറിയുകയും ചെയ്തു. ട്രെൻറ് ബോൾട്ട് ഒഴികെയുള്ള ബൗളർമാരെയെല്ലാം തല്ലിപ്പരത്തിയ ഇരവരും 4.4 ഓവറിൽ ആർസിബിയെ 37 റൺസിലെത്തിച്ചു. എന്നാൽ ട്രെൻറ് ബോൾട്ടിൻറെ പന്തിൽ ഡൂപ്ലെസിയെ(17) റൊവ്മാൻ പവൽ തകർപ്പൻ ക്യാച്ചിലൂടെ മടക്കി ആർസിബിയെ ഞെട്ടിച്ചു. പിന്നാലെ വിരാട് കോലിയും കാമറൂൺ ഗ്രീനും ചേർന്ന് ആർസിബിയെ 50 കടത്തിയെങ്കിലും ചാഹലിനെതീരെ ബിഗ് ഷോട്ട് കളിക്കാനുള്ള കോഹ്‌ലിയുടെ ശ്രമം ഡൊണോവൻ ഫെരേരയുടെ ക്യാച്ചിൽ ഒതുങ്ങിയതോടെ ആർസിബിക്ക് തകർച്ച ആയി.

അധികം വൈകാതെ ഗ്രീൻ 27 റൺസ് എടുത്തും മാക്‌സ്‌വെൽ റൺ ഒന്നും എടുക്കാതെയും മടങ്ങിയതോടെ ആർസിബി ഡഗ്ഔട്ട് വിഷമത്തിലായി. രണ്ട് വിക്കറ്റുകളും നേടിയത് അശ്വിൻ ആയിരുന്നു. ശേഷമെത്തിയ രജത് മഹിപാലുമായി ചേർന്നുള്ള കൂട്ടുകെട്ടിലൂടെ സ്കോർ ഉയർത്തി. രജത് വീണ ശേഷമെത്തിയ കാർത്തിക്കിനും അധികം തിളങ്ങാൻ ആയില്ല. വമ്പനടികളിലൂടെ ഞെട്ടിച്ച മഹിപാൽ പുറത്തായ ശേഷം വന്ന സ്വപ്നിൽ സിംഗും കരൺ ശർമയും ചേർന്ന് അവസാന 2 ഓവറിൽ നേടിയത് 28 റൺസാണ്. അതാണ് ആർസിബിയെ രക്ഷിച്ചതും.

രാജസ്ഥാൻ മറുപടി ആവേശത്തിൽ ആയിരുന്നു. ജയ്‌സ്വാൾ – കാഡ്മോർ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 46 റൺ ചേർത്തു. 20 റൺ എടുത്ത് കാഡ്മോർ മടങ്ങിയ ശേഷം സഞ്ജുമൊത്ത് ജയ്‌സ്വാൾ ആർആർ സ്കോർ ഉയർത്തി. സിങ്ങിലും ഡബിളും എടുത്ത് മുന്നേറിയ ഈ കൂട്ടുകെട്ടിന് ഒടുവിൽ 45 റൺ എടുത്ത് ജയ്‌സ്വാൾ ഗ്രീനിങ് ഇരയായി മടങ്ങി. തൊട്ടുപിന്നാലെ സഞ്ജു 17 കരൺ ശർമ്മയ്ക്ക് ഇരയായി മടങ്ങിയപ്പോൾ രാജസ്ഥാൻ ഒന്ന് ഭയന്നു. ശേഷം പരാജിന്റെ അമിത വെപ്രാളത്തിന് ഒടുവിൽ ജുറൽ 8 റൺ എടുത്ത് കോഹ്‌ലിയുടെ തകർപ്പൻ ത്രോയിൽ മടങ്ങി. എന്നാൽ ഭയപ്പെടാതെ കളിച്ച പരാഗും(36) ഹേറ്റ്മെയർ(26) സഖ്യം ആർസിബിയുടെ കൈയിൽ നിന്ന് മത്സരം തട്ടിയെടുത്തു. ഇരുതാരങ്ങളും പുറത്തായ ശേഷമെത്തിയ റോവ്മാൻ പവൽ രാജസ്ഥാന്റെ വിജയം ഉറപ്പിക്കുക ആയിരുന്നു. രാജസ്ഥനായി സിറാജ് രണ്ടും കരൺ ശർമ്മ കാമറൂൺ ഗ്രീൻ ഫെർഗുസൺ എന്നിവർ ഓരോ വിക്കറ്റ് നേടി തിളങ്ങി

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ