ഐപിഎല്‍ 2024: ലേലത്തിന് മുന്നേ മുംബൈയ്ക്ക് ഞെട്ടല്‍, സൂപ്പര്‍ താരം ടീം വിട്ടു

ഐപിഎല്‍ 2024 ലേലത്തിന് മുന്നോടിയായി, മുംബൈ ഇന്ത്യന്‍സ് (എംഐ) തങ്ങളുടെ ബോളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം ഫ്രാഞ്ചൈസി വിടുന്നതായി പ്രഖ്യാപിച്ചു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബോണ്ട് ബോളിംഗ് പരിശീലകനായിരുന്ന കാലത്ത് മുംബൈ നാല് തവണ ഐപിഎല്‍ ജേതാക്കളായി.

കഴിഞ്ഞ ഒമ്പത് സീസണുകളില്‍ എംഐ വണ്‍ ഫാമിലിയുടെ ഭാഗമാകാന്‍ അവസരമൊരുക്കിയതിന് അംബാനി കുടുംബത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കളത്തിനകത്തും പുറത്തും ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉള്ള ഒരു അവിശ്വസനീയമായ അനുഭവമായിരുന്നു അത്.

കളിക്കാരും സ്റ്റാഫും ആയ നിരവധി മികച്ച ആളുകളുമായി പ്രവര്‍ത്തിക്കാനും ശക്തമായ ബന്ധം പുലര്‍ത്താനും എനിക്ക് ഭാഗ്യമുണ്ടായി. ഞാന്‍ അവരെയെല്ലാം മിസ് ചെയ്യുന്നു, ഭാവിയില്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. അവസാനമായി എംഐ പള്‍ട്ടന്റെ പിന്തുണക്കും നന്ദി-
എംഐ ഉടമകള്‍ക്കും അവരുടെ ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ബോണ്ട് പറഞ്ഞു:

2015ലാണ് ബോണ്ട് ടീമിന്റെ ബോളിംഗ് പരിശീലകനായി ചുമതലയേറ്റത്. തുടര്‍ന്ന് 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ എംഐയുടെ കിരീട വിജയങ്ങളിലും പങ്കാളിയായി.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി