IPL 2024: 'വരുന്ന സീസണില്‍ പഞ്ചാബിന്റെ നായകന്‍ രോഹിത് ശര്‍മ്മ'; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രീതി സിന്‍റ

ഐപിഎല്‍ 2024ലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് രോഹിത് ശര്‍മ്മയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതുമുതല്‍, ഫ്രാഞ്ചൈസിയിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഐപിഎല്‍ 2025 ലേലത്തിന് മുമ്പ് അദ്ദേഹം അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരെ ഉപേക്ഷിച്ചേക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഇതിനിടയില്‍ രോഹിത് അടുത്ത സീസിണില്‍ പഞ്ചാബ് കിംഗ്സിലേക്കു ചേക്കേറുമെന്നും ടീമിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തിനു ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീമുടമകളിലൊരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റ.

വ്യാജ വാര്‍ത്ത, എല്ലാ ലേഖനനങ്ങളും വ്യാജവും അടിസ്ഥാനരഹിതവുമാണ്. രോഹിത് ശര്‍മയെ ഞാന്‍ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ കടുത്ത ആരാധികയും കൂടിയാണ്. പക്ഷെ രോഹിത്തിനെ പഞ്ചാബ് കിംഗ്സിലേക്കു അടുത്ത സീസണില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കലും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മാത്രമല്ല ഇതേക്കുറിച്ച് ഒരു അഭിമുഖത്തിലും പ്രസ്താവനയോ നടത്തിയിട്ടില്ല.

ശിഖര്‍ ധവാനോടും എനിക്കു തികഞ്ഞ ബഹുമാനമാണുള്ളത്. ഇപ്പോള്‍ അദ്ദേഹത്തിനു പരിക്കേറ്റിരിക്കുന്നതിനാല്‍ ഈ വാര്‍ത്തകള്‍ തികച്ചും മോശമായ രീതിയിലാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു സ്ഥിരീകരണവുമില്ലാതെ ഓണ്‍ലൈനില്‍ എങ്ങനെയാണ് തെറ്റായ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ലേഖനങ്ങള്‍.

ഈ തരത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും നാണംകെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നു എല്ലാ മാധ്യമങ്ങളോടും വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ക്കു ഇപ്പോള്‍ മികച്ചൊരു സ്‌ക്വാഡുണ്ട്. മത്സരങ്ങള്‍ ജയിക്കുകയെന്നതാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. സീസണ്‍ പരമാവധി പ്രയോജനപ്പെടുത്താനും ടീം ലക്ഷ്യമിടുന്നതായും പ്രീതി എക്സില്‍ കുറിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ