IPL 2024: 'വരുന്ന സീസണില്‍ പഞ്ചാബിന്റെ നായകന്‍ രോഹിത് ശര്‍മ്മ'; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രീതി സിന്‍റ

ഐപിഎല്‍ 2024ലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് രോഹിത് ശര്‍മ്മയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതുമുതല്‍, ഫ്രാഞ്ചൈസിയിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഐപിഎല്‍ 2025 ലേലത്തിന് മുമ്പ് അദ്ദേഹം അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരെ ഉപേക്ഷിച്ചേക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഇതിനിടയില്‍ രോഹിത് അടുത്ത സീസിണില്‍ പഞ്ചാബ് കിംഗ്സിലേക്കു ചേക്കേറുമെന്നും ടീമിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തിനു ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീമുടമകളിലൊരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റ.

വ്യാജ വാര്‍ത്ത, എല്ലാ ലേഖനനങ്ങളും വ്യാജവും അടിസ്ഥാനരഹിതവുമാണ്. രോഹിത് ശര്‍മയെ ഞാന്‍ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ കടുത്ത ആരാധികയും കൂടിയാണ്. പക്ഷെ രോഹിത്തിനെ പഞ്ചാബ് കിംഗ്സിലേക്കു അടുത്ത സീസണില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കലും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മാത്രമല്ല ഇതേക്കുറിച്ച് ഒരു അഭിമുഖത്തിലും പ്രസ്താവനയോ നടത്തിയിട്ടില്ല.

ശിഖര്‍ ധവാനോടും എനിക്കു തികഞ്ഞ ബഹുമാനമാണുള്ളത്. ഇപ്പോള്‍ അദ്ദേഹത്തിനു പരിക്കേറ്റിരിക്കുന്നതിനാല്‍ ഈ വാര്‍ത്തകള്‍ തികച്ചും മോശമായ രീതിയിലാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു സ്ഥിരീകരണവുമില്ലാതെ ഓണ്‍ലൈനില്‍ എങ്ങനെയാണ് തെറ്റായ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ലേഖനങ്ങള്‍.

ഈ തരത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും നാണംകെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നു എല്ലാ മാധ്യമങ്ങളോടും വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ക്കു ഇപ്പോള്‍ മികച്ചൊരു സ്‌ക്വാഡുണ്ട്. മത്സരങ്ങള്‍ ജയിക്കുകയെന്നതാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. സീസണ്‍ പരമാവധി പ്രയോജനപ്പെടുത്താനും ടീം ലക്ഷ്യമിടുന്നതായും പ്രീതി എക്സില്‍ കുറിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ