ഐപിഎല്‍ 2024: ഞങ്ങള്‍ ഒരു മത്സരം ജയിച്ചാല്‍ പിന്നെ എതിരാളികള്‍ക്ക് കാളരാത്രിയായിരിക്കും; മുന്നറിയിപ്പുമായി മുംബൈ താരം

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യന്‍സിലേക്കുള്ള തന്റെ രണ്ടാം വരവ് കടുത്ത തുടക്കമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കും കാരണക്കാരനായി താരം പഴിചാരപ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ല്‍ അഞ്ച് തവണ ചാമ്പ്യന്മാരെ മുംബൈയെ നയിച്ചപ്പോള്‍ അദ്ദേഹം ശരിയായ നീക്കങ്ങള്‍ നടത്തിയില്ല.

രോഹിത് ശര്‍മ്മയെ എംഐ ക്യാപ്റ്റനാക്കിയതിനും ഗുജറാത്ത് ടൈറ്റന്‍സ് വിട്ടതിനും എതിരെ തിരിഞ്ഞ ആരാധകര്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. ജിടിക്കെതിരായ ആദ്യ മത്സരത്തില്‍ വലിയൊരു വിഭാഗം കാണികള്‍ അദ്ദേഹത്തെ കൂവലുകള്‍ കൊണ്ട് അസ്വസ്ഥനാക്കുന്നത് കണ്ടു. പാണ്ഡ്യ വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപിച്ച് അവര്‍ അദ്ദേഹത്തിനെതിരെ ബാനറുകളുമായെത്തി.

ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്നര്‍ പിയൂഷ് ചൗള ഹാര്‍ദിക് പാണ്ഡ്യയുടെ നിലവിലെ അവസ്ഥയോട് പ്രതികരിച്ചു രംഗത്തുവന്നിരിക്കുകയാണ്. കൂവലുകളോടും ആരാധകരുടെ രോഷത്തോടുമുള്ള ക്യാപ്റ്റന്റെ പ്രതികരണം എന്താണെന്ന് താരം തുറന്നുപറഞ്ഞു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും നിയന്ത്രിക്കാനും ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങളുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെയുള്ള കൂവലുകള്‍ തടയുന്നത് ഞങ്ങളുടെ നിയന്ത്രണത്തിനപ്പുറമാണ്. ഹാര്‍ദിക് കൂവലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. വരാനിരിക്കുന്ന മത്സരത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഒരിക്കല്‍ ഞങ്ങള്‍ ഒരു മത്സരം ജയിച്ചാല്‍, കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാകും- പിയൂഷ് ചൗള പറഞ്ഞു.

ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഐപിഎല്‍ 2024ല്‍ അജയ്യരാണ് സന്ദര്‍ശക ടീം. മറുവശത്ത്, മുംബൈ ജിടിയോടും എസ്ആര്‍എച്ചിനോടും തോറ്റു. അതിനാല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഈ മത്സരം മുംബൈ ടീമിന് ഏറെ നിര്‍ണായകമാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ