ഐപിഎല്‍ 2024: 'ഇവിടെ ആരും ഏകാധിപതികളല്ല'; ഹാര്‍ദ്ദിക്കിനെതിരായ വിമര്‍ശനങ്ങളില്‍ പൊള്ളാര്‍ഡ്

മാര്‍ച്ച് 25 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ തന്റെ ആദ്യ മത്സരം കളിച്ചു. എന്നാല്‍ താരത്തിന് തന്‍റെ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇതിനെ തുടര്‍ന്ന് താരത്തിന്റെ പല തീരുമാനങ്ങളും വിമര്‍ശിക്കപ്പെട്ടു. താരം ബാറ്റിംഗ് ഓര്‍ഡറില്‍ താഴേയ്ക്ക് ഇറങ്ങിയതും ബുംറയ്ക്ക് പകരം ബോളിംഗ് ഓപ്പണ്‍ ചെയ്തതും തെറ്റായ തീരുമാനങ്ങളായെന്നാണ് ആക്ഷേപം. ഇപ്പോഴിതാ ഇക്കാര്യങ്ങളില്‍ ഹാര്‍ദ്ദിക്കിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ടീമിന്റെ ബാറ്റിംഗ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡ്.

ഹാര്‍ദ്ദിക്കിനെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തു. മുംബൈ ടീമില്‍ ആരും ഏകാധിപതികളല്ല. ഒരാളും ഒറ്റയ്ക്ക് തീരുമാനമെടുത്ത് അത് നടപ്പാക്കാറുമില്ല. എല്ലാം ടീം അംഗങ്ങള്‍ കൂട്ടായി ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടിം ഡേവിഡ് മുമ്പ് നന്നായി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹാര്‍ദിക്കിന് മുന്‍പ് ബാറ്റിംഗിന് ഇറങ്ങിയത്.

ടീം എന്ന നിലയില്‍ വ്യക്തമായ പദ്ധതികളോടെയാണ് മുംബൈ മുന്നോട്ട് പോകുന്നത്. ആരൊക്കെ എവിടെയൊക്കെ കളിക്കണമെന്ന് നേരത്തേ നിശ്ചയിക്കുന്നതാണ്. ഇതിന് ഹാര്‍ദിക്കിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല- പൊള്ളാര്‍ഡ് പറഞ്ഞു.

ജസ്പ്രീത് ബുംമ്രക്ക് പകരം ഹാര്‍ദിക് ബോളിംഗ് ഓപ്പണ്‍ ചെയ്തതിനെ പൊള്ളാര്‍ഡ് ന്യായീകരിച്ചു. പുതിയ പന്ത് സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ള ബോളറാണ് ഹാര്‍ദിക്. കഴിഞ്ഞ രണ്ടുവര്‍ഷം ഗുജറാത്തിനായി ഹാര്‍ദിക് തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞു. ഇതേ ഹാര്‍ദിക് മുംബൈയ്ക്കായി ബോളിംഗ് ഓപ്പണ്‍ ചെയ്തതില്‍ പുതിയതായി ഒന്നുമില്ല- പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം