IPL 2024: 'എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല'; സഞ്ജുവിനെതിരെ ഓസീസ് താരം

ഐപിഎല്‍ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സംസണിനെതിരേ ആഞ്ഞടിച്ച് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടറും കോച്ചുമായ ടോം മൂഡി. പരിചയസമ്പന്നനായ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന് നാല് ഓവറും എറിയാന്‍ സഞ്ജു അവസരം നല്‍കാഞ്ഞതാണ് മൂഡിയെ ചൊടിപ്പിച്ചത്.

ഒരുപാട് തവണ ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. ഒരുപാട് അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളെടുത്താല്‍ അവിടെയും ബോള്‍ട്ടിന്റെ മികവ് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. സമ്മര്‍ദ്ദങ്ങളെ സമര്‍ഥമായി അതിജീവിക്കുന്നതോടൊപ്പം വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. അതുകൊണ്ടു തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്നതു കണ്ടപ്പോള്‍ വലിയ ആശ്ചര്യമാണ് തോന്നിയത്.

നാലോവര്‍ ക്വാട്ടയിലെ രണ്ടോവറുകള്‍ ബാക്കിനിര്‍ത്തിയാണ് ബോള്‍ട്ട് കളം വിട്ടത്. ഇതു ഒരിക്കലും ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല. എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല. ആര്‍ അശ്വിനോടു എനിക്കു വിരോധമൊന്നുമില്ല. അദ്ദേഹം വളരെ മികച്ച ബൗളര്‍ തന്നെയാണ്. പക്ഷെ അശ്വിനും യുസ്വേന്ദ്ര ചഹലും കൂടി തങ്ങളുടെ എട്ടോവറില്‍ വിട്ടുനല്‍കിയത് 83 റണ്‍സാണ്. ചഹല്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു. 10 റണ്‍സ് വീതം ഒരോവറില്‍ ഈ രണ്ടു ബൗളര്‍മാരും വഴങ്ങിയെന്നത് വളരെ കൂടുതല്‍ തന്നെയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഈ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ മിസ് ട്രെന്റ് ബോള്‍ട്ട് തന്നെയാണ്. പരിക്കോ, അസുഖമോ ആണോയെന്നു നമുക്കറിയില്ല. അങ്ങനെയല്ലെങ്കില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായ ഗുതുരമായ വീഴ്ച തന്നെയാണിതെന്നും ടോം മൂഡി വിശദാക്കി.

മല്‍സരത്തില്‍ വെറും രണ്ടോവറുകള്‍ മാത്രമാണ് ബോള്‍ട്ട് ബോള്‍ ചെയ്തത്. പവര്‍പ്ലേയിലായിരുന്നു ഇത്. എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്. എന്നിട്ടും മധ്യ ഓവറുകളിലോ, ഡെത്ത് ഓവറുകളിലോ ബോള്‍ട്ടിനെ പരീക്ഷിക്കാന്‍ സഞ്ജു തയ്യാറായില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം