IPL 2024: 'എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല'; സഞ്ജുവിനെതിരെ ഓസീസ് താരം

ഐപിഎല്‍ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സംസണിനെതിരേ ആഞ്ഞടിച്ച് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടറും കോച്ചുമായ ടോം മൂഡി. പരിചയസമ്പന്നനായ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന് നാല് ഓവറും എറിയാന്‍ സഞ്ജു അവസരം നല്‍കാഞ്ഞതാണ് മൂഡിയെ ചൊടിപ്പിച്ചത്.

ഒരുപാട് തവണ ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. ഒരുപാട് അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളെടുത്താല്‍ അവിടെയും ബോള്‍ട്ടിന്റെ മികവ് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. സമ്മര്‍ദ്ദങ്ങളെ സമര്‍ഥമായി അതിജീവിക്കുന്നതോടൊപ്പം വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. അതുകൊണ്ടു തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്നതു കണ്ടപ്പോള്‍ വലിയ ആശ്ചര്യമാണ് തോന്നിയത്.

നാലോവര്‍ ക്വാട്ടയിലെ രണ്ടോവറുകള്‍ ബാക്കിനിര്‍ത്തിയാണ് ബോള്‍ട്ട് കളം വിട്ടത്. ഇതു ഒരിക്കലും ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല. എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല. ആര്‍ അശ്വിനോടു എനിക്കു വിരോധമൊന്നുമില്ല. അദ്ദേഹം വളരെ മികച്ച ബൗളര്‍ തന്നെയാണ്. പക്ഷെ അശ്വിനും യുസ്വേന്ദ്ര ചഹലും കൂടി തങ്ങളുടെ എട്ടോവറില്‍ വിട്ടുനല്‍കിയത് 83 റണ്‍സാണ്. ചഹല്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു. 10 റണ്‍സ് വീതം ഒരോവറില്‍ ഈ രണ്ടു ബൗളര്‍മാരും വഴങ്ങിയെന്നത് വളരെ കൂടുതല്‍ തന്നെയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഈ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ മിസ് ട്രെന്റ് ബോള്‍ട്ട് തന്നെയാണ്. പരിക്കോ, അസുഖമോ ആണോയെന്നു നമുക്കറിയില്ല. അങ്ങനെയല്ലെങ്കില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായ ഗുതുരമായ വീഴ്ച തന്നെയാണിതെന്നും ടോം മൂഡി വിശദാക്കി.

മല്‍സരത്തില്‍ വെറും രണ്ടോവറുകള്‍ മാത്രമാണ് ബോള്‍ട്ട് ബോള്‍ ചെയ്തത്. പവര്‍പ്ലേയിലായിരുന്നു ഇത്. എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്. എന്നിട്ടും മധ്യ ഓവറുകളിലോ, ഡെത്ത് ഓവറുകളിലോ ബോള്‍ട്ടിനെ പരീക്ഷിക്കാന്‍ സഞ്ജു തയ്യാറായില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ