IPL 2024: ചെന്നൈക്ക് വമ്പൻ തിരിച്ചടി, സൂപ്പർ താരം അടുത്ത മത്സരത്തിന് ഇറങ്ങില്ല

പരിക്കുകളും വ്യക്തിഗത ബുദ്ധിമുട്ടുകളും വരുമ്പോൾ താരങ്ങൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് വളരെ സർവസാധാരണമായ ഒരു കാഴ്ചയാണ്. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ 2024) സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വരാനിരിക്കുന്ന പോരാട്ടം സ്റ്റാർ ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാൻ നഷ്‌ടപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏപ്രിൽ 5 ന് നടക്കുന്ന ടൂർണമെൻ്റിൻ്റെ 18-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ജൂണിൽ കരീബിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പ് 2024 ന് മുന്നോടിയായി യുഎസ് വിസ പ്രോസസ്സ് ചെയ്യുന്നതിനായി ബംഗ്ലാദേശിലേക്ക് മടങ്ങിയതിനാൽ താരത്തിന് ഈ മത്സരം നഷ്ടമാകും. ചെന്നൈയുടെ അടുത്ത മത്സരം ഏപ്രിൽ 5 നാണ് നടക്കുന്നത്. പേസർ ഏപ്രിൽ 7-9 തിയതികൾക്ക് ഇടയിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

“വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള യുഎസ് വിസ ആവശ്യങ്ങൾക്കായി ഐപിഎല്ലിൽ നിന്ന് ഇന്നലെ രാത്രി മുസ്തഫിസുർ രാജ്യത്ത് എത്തി. നാളെ (ഏപ്രിൽ 4) യുഎസ് എംബസിയിൽ വിരലടയാളം നൽകുകയും പിന്നീട് ചെന്നൈയിൽ ചേരാൻ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യും,” ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ ജലാൽ യൂനുസ് ക്രിക്ക്ബസിനോട് പറഞ്ഞു.

മെയ് 3 ന് ആരംഭിക്കുന്ന സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പരയിൽ ബംഗ്ലാദേശിനായി ഉണ്ടാകുമെന്ന് കരുതപെടുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക