IPL 2024: ഋഷഭ് പന്തിനും ഡൽഹി ക്യാപിറ്റൽസിനും വമ്പൻ പണി, മത്സരശേഷം സ്ഥിതീകരിച്ച് ബിസിസിഐ

ഐപിഎൽ 2024 ലെ തുടർച്ചയായ രണ്ട് മത്സരങ്ങളിലും സ്ലോ ഓവർ റേറ്റ് വന്നതിനാൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിനും ടീം മുഴുവനും ബിസിസിഐ പിഴ വിധിച്ചിരിക്കുകയാണ്. വിശാഖപട്ടണത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഇന്നലെ നടന്ന ലീഗിലെ മത്സരത്തിൽ 16-ാം മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടത്തിൻ്റെ തുടർച്ചയായ രണ്ടാം ലംഘനം കൂടി ആയപ്പോൾ ഡൽഹിക്ക് പണി കിട്ടി.

“വിശാഖപട്ടണത്തെ ഡോ വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ടാറ്റ ഐപിഎൽ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ ഋഷഭ് പന്തിന് ടീമിൻ്റെ സ്ലോ ഓവർറേറ്റിന് പിഴ ചുമത്തിയിരിക്കുന്നു.” ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പന്തിന് 24 ലക്ഷം രൂപ പിഴയും ഇംപാക്ട് പ്ലെയർ അഭിഷേക് പോറൽ ഉൾപ്പെടെയുള്ള ഡിസി ഇലവൻ്റെ മറ്റ് അംഗങ്ങൾക്ക് ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ, ഏതാണോ കുറവ് അത് പിഴയായി ഈടാക്കി. “മിനിമം ഓവർറേറ്റ് കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഐപിഎല്ലിൻ്റെ പെരുമാറ്റച്ചട്ടത്തിൻ്റെ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ രണ്ടാമത്തെ ലംഘനമാണിത്. തൽഫലമായി, ക്യാപ്റ്റൻ ഋഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയും ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെയുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് ഓരോരുത്തർക്കും അവരുടെ മാച്ച് ഫീസിൻ്റെ 25%, ഏതാണ് കുറവ്, ഓരോരുത്തർക്കും പിഴ ചുമത്തി.” റിപ്പോർട്ടിൽ പറഞ്ഞു.

ഇതേ വേദിയിൽ, ഡിസി ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിട്ടപ്പോളും സമാന സംഭവം നടന്നിരുന്നു. ഇതോടെ പന്തിന് 12 ലക്ഷം രൂപ പിഴ കിട്ടി. സഹ കളിക്കാർക്കും പെനാൽറ്റി കിട്ടി . ഒരിക്കൽ കൂടി സമം കുറ്റം ആവർത്തിച്ചാൽ പന്തിന് ഒരു മത്സരത്തിൽ വിലക്ക് കിട്ടും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ