IPL 2024: ഋഷഭ് പന്തിനും ഡൽഹി ക്യാപിറ്റൽസിനും വമ്പൻ പണി, മത്സരശേഷം സ്ഥിതീകരിച്ച് ബിസിസിഐ

ഐപിഎൽ 2024 ലെ തുടർച്ചയായ രണ്ട് മത്സരങ്ങളിലും സ്ലോ ഓവർ റേറ്റ് വന്നതിനാൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിനും ടീം മുഴുവനും ബിസിസിഐ പിഴ വിധിച്ചിരിക്കുകയാണ്. വിശാഖപട്ടണത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഇന്നലെ നടന്ന ലീഗിലെ മത്സരത്തിൽ 16-ാം മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടത്തിൻ്റെ തുടർച്ചയായ രണ്ടാം ലംഘനം കൂടി ആയപ്പോൾ ഡൽഹിക്ക് പണി കിട്ടി.

“വിശാഖപട്ടണത്തെ ഡോ വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ടാറ്റ ഐപിഎൽ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ ഋഷഭ് പന്തിന് ടീമിൻ്റെ സ്ലോ ഓവർറേറ്റിന് പിഴ ചുമത്തിയിരിക്കുന്നു.” ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പന്തിന് 24 ലക്ഷം രൂപ പിഴയും ഇംപാക്ട് പ്ലെയർ അഭിഷേക് പോറൽ ഉൾപ്പെടെയുള്ള ഡിസി ഇലവൻ്റെ മറ്റ് അംഗങ്ങൾക്ക് ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ, ഏതാണോ കുറവ് അത് പിഴയായി ഈടാക്കി. “മിനിമം ഓവർറേറ്റ് കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഐപിഎല്ലിൻ്റെ പെരുമാറ്റച്ചട്ടത്തിൻ്റെ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ രണ്ടാമത്തെ ലംഘനമാണിത്. തൽഫലമായി, ക്യാപ്റ്റൻ ഋഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയും ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെയുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് ഓരോരുത്തർക്കും അവരുടെ മാച്ച് ഫീസിൻ്റെ 25%, ഏതാണ് കുറവ്, ഓരോരുത്തർക്കും പിഴ ചുമത്തി.” റിപ്പോർട്ടിൽ പറഞ്ഞു.

ഇതേ വേദിയിൽ, ഡിസി ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിട്ടപ്പോളും സമാന സംഭവം നടന്നിരുന്നു. ഇതോടെ പന്തിന് 12 ലക്ഷം രൂപ പിഴ കിട്ടി. സഹ കളിക്കാർക്കും പെനാൽറ്റി കിട്ടി . ഒരിക്കൽ കൂടി സമം കുറ്റം ആവർത്തിച്ചാൽ പന്തിന് ഒരു മത്സരത്തിൽ വിലക്ക് കിട്ടും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ