IPL 2024: തോൽവിക്ക് പിന്നാലെ ബുംറ ചെന്നൈ ഡ്രസിംഗ് റൂമിൽ, ഉന്നയിച്ചത് പ്രത്യേക ആവശ്യം

ഈ സീസണിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് മത്സരം ആരാധക പ്രതീക്ഷകൾ പോലെ തന്നെ ഇരുടീമുകളുടെയും ഭാഗത്ത് നിന്നും മികച്ച പോരാട്ടം കണ്ടു. മത്സരത്തിൽ മുംബൈയെ 20 റൺസിന് പരാജയപ്പെടുത്തിയ ചെന്നൈ തുടർച്ചയായ രണ്ടാം ജയവും സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി. മത്സരം പരാജയപ്പെട്ടെങ്കിലും മുംബൈയുടെ സ്റ്റാർ ബോളർ ജസ്പ്രീത് ബുംറ തന്റെ ഒരു വലിയ ആഗ്രഹം സാധിക്കാൻ ചെന്നൈയുടെ ഡ്രസിങ് റൂമിൽ മത്സരശേഷം എത്തുക ആയിരുന്നു. മത്സരത്തിൽ വിക്കറ്റൊന്നും നേടാൻ സാധിച്ചില്ലെങ്കിലും ചെന്നൈയെ ശരിക്കും ബുദ്ധിമുട്ടിക്കുന്ന ബോളിങ് പ്രകടനമാണ് ബുംറ നടത്തിയത്.

താൻ ഏറെ ആരാധിക്കുന്ന മഹി ഭായ് ( ധോണിയെ ) കാണാൻ എത്തുക ആയിരുന്നു ബുംറ. സിഎസ്‌കെ യൂണിറ്റിലെ അംഗം ധോണിക്കൊപ്പം ബുംറ നിൽക്കുന്ന ചിക്ട്രങ്ങൾ ക്ലിക്ക് ചെയ്യുകയും ചെയ്തു. ബുംറ പിന്നീട് തൻ്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം അപ്‌ലോഡ് ചെയ്തു: “നാളുകൾക്ക് ശേഷം മഹി ഭായിയെ കണ്ടുമുട്ടി. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു” ബുംറ കുറിച്ചു.

നിർഭാഗ്യവശാൽ ബുംറയ്ക്ക് ധോണിക്ക് ബൗൾ ചെയ്യാൻ അവസരം ലഭിച്ചില്ല. കാരണം ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ മാത്രമാണ് സിഎസ്‌കെ ഇതിഹാസം ബാറ്റിംഗിന് ഇറങ്ങിയത്. 2016ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യയ്‌ക്കായി ബുംറ തൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത് എട്ട് വർഷം മുമ്പ് ധോണിയുടെ കീഴിലാണ്. എന്നിരുന്നാലും, മൊത്തത്തിൽ, 15 ഐപിഎൽ മത്സരങ്ങളിൽ നിന്ന് മൂന്ന് തവണ ബുംറ ധോണിയെ പുറത്താക്കിയിട്ടുണ്ട്.

ഐപിഎൽ 2024 ലെ പർപ്പിൾ ക്യാപ് പട്ടികയിൽ അതിവേഗം കുതിച്ചുയരുകയാണ് ബുംറ. 10 വിക്കറ്റുമായി അദ്ദേഹം നിലവിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ത്യൻ സഹതാരം യുസ്വേന്ദ്ര ചാഹലിന് തൊട്ടുപിന്നിലാണ് നിൽക്കുന്നത്. ഈ ഐപിഎല്ലിൽ ഇതുവരെ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഏക ബൗളറാണ് ബുംറ.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്