IPL 2024: തോൽവിക്ക് പിന്നാലെ ബുംറ ചെന്നൈ ഡ്രസിംഗ് റൂമിൽ, ഉന്നയിച്ചത് പ്രത്യേക ആവശ്യം

ഈ സീസണിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് മത്സരം ആരാധക പ്രതീക്ഷകൾ പോലെ തന്നെ ഇരുടീമുകളുടെയും ഭാഗത്ത് നിന്നും മികച്ച പോരാട്ടം കണ്ടു. മത്സരത്തിൽ മുംബൈയെ 20 റൺസിന് പരാജയപ്പെടുത്തിയ ചെന്നൈ തുടർച്ചയായ രണ്ടാം ജയവും സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി. മത്സരം പരാജയപ്പെട്ടെങ്കിലും മുംബൈയുടെ സ്റ്റാർ ബോളർ ജസ്പ്രീത് ബുംറ തന്റെ ഒരു വലിയ ആഗ്രഹം സാധിക്കാൻ ചെന്നൈയുടെ ഡ്രസിങ് റൂമിൽ മത്സരശേഷം എത്തുക ആയിരുന്നു. മത്സരത്തിൽ വിക്കറ്റൊന്നും നേടാൻ സാധിച്ചില്ലെങ്കിലും ചെന്നൈയെ ശരിക്കും ബുദ്ധിമുട്ടിക്കുന്ന ബോളിങ് പ്രകടനമാണ് ബുംറ നടത്തിയത്.

താൻ ഏറെ ആരാധിക്കുന്ന മഹി ഭായ് ( ധോണിയെ ) കാണാൻ എത്തുക ആയിരുന്നു ബുംറ. സിഎസ്‌കെ യൂണിറ്റിലെ അംഗം ധോണിക്കൊപ്പം ബുംറ നിൽക്കുന്ന ചിക്ട്രങ്ങൾ ക്ലിക്ക് ചെയ്യുകയും ചെയ്തു. ബുംറ പിന്നീട് തൻ്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം അപ്‌ലോഡ് ചെയ്തു: “നാളുകൾക്ക് ശേഷം മഹി ഭായിയെ കണ്ടുമുട്ടി. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു” ബുംറ കുറിച്ചു.

നിർഭാഗ്യവശാൽ ബുംറയ്ക്ക് ധോണിക്ക് ബൗൾ ചെയ്യാൻ അവസരം ലഭിച്ചില്ല. കാരണം ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ മാത്രമാണ് സിഎസ്‌കെ ഇതിഹാസം ബാറ്റിംഗിന് ഇറങ്ങിയത്. 2016ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യയ്‌ക്കായി ബുംറ തൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത് എട്ട് വർഷം മുമ്പ് ധോണിയുടെ കീഴിലാണ്. എന്നിരുന്നാലും, മൊത്തത്തിൽ, 15 ഐപിഎൽ മത്സരങ്ങളിൽ നിന്ന് മൂന്ന് തവണ ബുംറ ധോണിയെ പുറത്താക്കിയിട്ടുണ്ട്.

ഐപിഎൽ 2024 ലെ പർപ്പിൾ ക്യാപ് പട്ടികയിൽ അതിവേഗം കുതിച്ചുയരുകയാണ് ബുംറ. 10 വിക്കറ്റുമായി അദ്ദേഹം നിലവിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ത്യൻ സഹതാരം യുസ്വേന്ദ്ര ചാഹലിന് തൊട്ടുപിന്നിലാണ് നിൽക്കുന്നത്. ഈ ഐപിഎല്ലിൽ ഇതുവരെ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഏക ബൗളറാണ് ബുംറ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ