ഇത്രയ്ക്ക് തിടുക്കം കാട്ടേണ്ടിയിരുന്നില്ല; ഹര്‍ഷലിനെ വിമര്‍ശിച്ച് ജാഫര്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ മങ്കാദിംഗ് ശ്രമത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയും എല്‍എസ്ജിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അവസാന ഓവറില്‍ ഹര്‍ഷല്‍ രവി ബിഷ്ണോയിയെ മങ്കാദിംഗിലൂടെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നിരുന്നാലും ഹര്‍ഷലിന് താളം തെറ്റിയതിനാല്‍ സ്റ്റംപുകള്‍ ഇളക്കാനായില്ല.

അവിടെ റണ്ണൗട്ട് ചെയ്യണമായിരുന്നെങ്കില്‍ ഹര്‍ഷല്‍ പട്ടേല്‍ ഒന്ന് സമയം എടുക്കേണ്ടതായിരുന്നു. അവന്‍ തിടുക്കത്തില്‍ പ്രതികരിച്ചതായി എനിക്ക് തോന്നി. അവസാന പന്തിലും രവി ബിഷ്ണോയി നേരത്തെ തന്നെ ക്രീസ് വിട്ടിരുന്നു. അവിടെയും റണ്ണൗട്ട് ചെയ്യാന്‍ അദ്ദേഹത്തിന് മറ്റൊരു അവസരം ഉണ്ടായിരുന്നു. അത് നിയമത്തിന്റെ പരിധിക്കകത്താണ്. രവി ബിഷ്ണോയിയുടെ തെറ്റായിരുന്നു അത്. ഹര്‍ഷല്‍ പട്ടേല്‍ തിരക്കുകാട്ടിയെന്ന് എനിക്ക് തോന്നുന്നു- വസീം ജാഫര്‍ പറഞ്ഞു.

ബോളിംഗ് ആക്ഷന് മുമ്പ് തന്നെ റണ്ണപ്പിനിടെ ബിഷ്ണോയിയെ ഹര്‍ഷല്‍ റണ്ണൗട്ട് ചെയ്യേണ്ടിയിരുന്നു. പക്ഷെ ഹര്‍ഷലിന്റെ മങ്കാദിംഗ് ശ്രമം അമ്പെ പരാജയമായി മാറി. ബിഷ്ണോയ് ക്രീസിനു പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഹര്‍ഷല്‍ റണ്ണൗട്ട് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ റണ്ണപ്പിനിടെയായിരുന്നില്ല ഇത്. ബോളിംഗ് ആക്ഷന്‍ കാണിച്ച ശേഷം ഹര്‍ഷല്‍ സ്റ്റംപ് ചെയ്യാന്‍ നോക്കുകയായിരുന്നു.

പക്ഷെ സ്റ്റംപില്‍ നിന്നും അകെലയായതിനാല്‍ ഇതിനായില്ല. തുടര്‍ന്നു രണ്ടാം ശ്രമത്തില്‍ ഹര്‍ഷല്‍ സ്റ്റംപിലേക്കു ത്രോ ചെയ്തെങ്കിലും അംപയര്‍ അതു ഔട്ട് നല്‍കിയില്ല. ബോളിംഗ് ആക്ഷനു ശേഷം നോണ്‍ സ്ട്രൈക്കറെ സ്റ്റംപ് ചെയ്താല്‍ അതു അനുവദിക്കില്ലെന്നാണ് നിയമം. ഈ കാരണത്താലാണ് അംപയര്‍ അതു നോട്ടൗട്ട് വിളിച്ചത്.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ