ഐ.പി.എല്‍ മിനിലേലം ഇന്ന് കൊച്ചിയില്‍; ടൈ ബ്രേക്ക് നിയമം തിരികെ കൊണ്ടുവന്ന് ബി.സി.സി.ഐ

ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ലേലത്തില്‍ 405 താരങ്ങളാണ് ആകെ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് 87 താരങ്ങളെ മാത്രമാണ് ടീമുകള്‍ക്കാവശ്യം. ടൈ ബ്രേക്ക് നിയമമാണ് ഇത്തവണത്തെ ലേലത്തില്‍ ബിസിസിഐ തിരികെ കൊണ്ടുവന്നിട്ടുണ്ട്.

ലേലത്തില്‍ രണ്ട് ഫ്രാഞ്ചൈസികള്‍ ഒരേ തുക താരത്തിന് നല്‍കാന്‍ തയ്യാറാവുന്ന സാഹചര്യത്തിലാണ് ടൈ ബ്രേക്കര്‍ നിയമം ഉപയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അവസാനം ലഭിച്ച ഉയര്‍ന്ന തുകയില്‍ താരം വിറ്റുപോയെന്നാവും ലേലം നടത്തുന്നയാള്‍ പ്രഖ്യാപിക്കുക. എന്നാല്‍ ഒരേ തുക താരങ്ങള്‍ക്ക് നല്‍കാന്‍ ഒന്നിലധികം ഫ്രാഞ്ചൈസികള്‍ തയ്യാറാവുന്നതോടെ ടൈ ബ്രേക്ക് നിയമം ഉപയോഗിച്ചാവും ഏത് ഫ്രാഞ്ചൈസിയിലേക്കാണ് താരം പോകുന്നതെന്ന് തീരുമാനിക്കുക.

താരത്തിനായി അവസാനമായി ഒരേ ഉയര്‍ന്ന തുക നല്‍കാന്‍ തീരുമാനിച്ച ഫ്രാഞ്ചൈസികള്‍ക്ക് ബിസിസി ഐയുടെ ഒരു ഫോം നല്‍കും. ഇതില്‍ അധികമായി ഫ്രാഞ്ചൈസികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തുക രേഖപ്പെടുത്തണം.

ടൈ ബ്രേക്കറില്‍ നല്‍കുന്ന ഫോമില്‍ അധികമായി ഉയര്‍ന്ന തുക രേഖപ്പെടുത്തുന്ന ഫ്രാഞ്ചൈസിയാവും താരത്തെ സ്വന്തമാക്കുക. അധികമായി രേഖപ്പെടുത്തുന്ന തുകയ്ക്ക് പരിധിയില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ തുക അധികമായി ആര് രേഖപ്പെടുത്തുന്നുവോ അവര്‍ക്കാവും ഈ താരത്തെ സ്വന്തമാക്കാനാവുക.

ഇത്തവണ മിനി താരലേലമായതിനാല്‍ മിക്ക ടീമുകളുടെയും പേഴ്സിലുള്ള തുക വളരെ കുറവാണ്. അതുകൊണ്ടാണ് ടൈ ബ്രേക്ക് നിയമം തിരികെ കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക