കാണികളുടെ വൃത്തികെട്ട ഷോ കാണാനല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്; അമ്പയര്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി ലഖ്നൗ പരിശീലകന്‍

സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള ഐപിഎല്‍ 2023ലെ 58-ാം മത്സരത്തിന്റെ അവസാന ഓവറില്‍ ആവേശ് ഖാന്‍ എറിഞ്ഞ ഫുള്‍ ടോസ് ഡെലിവറി നാടകീയ സംഭവങ്ങള്‍ക്കാണ് വഴിതുറന്നത്. ഈ ഡെലിവറി സംബന്ധിച്ച വിവാദ തീരുമാനത്തിന് ശേഷം കാണികള്‍ എല്‍എസ്ജി ഡഗൗട്ടിലേക്ക് പാഴ്‌വസ്ടുക്കളും കുപ്പിയും എറിഞ്ഞ് കളി തടസ്സപ്പെടുത്തി.

ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ പന്ത് ആദ്യം നോ-ബോള്‍ എന്ന് വിധിച്ചെങ്കിലും പിന്നീട് ലഖ്‌നൗ തീരുമാനം പുനഃപരിശോധിച്ചപ്പോള്‍ തേര്‍ഡ് അമ്പയര്‍ ആ തീരുമാനം തിരുത്തി. ഇതേത്തുടര്‍ന്ന് അമ്പയര്‍മാരും ഇരു മാനേജ്‌മെന്റുകളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ കളി ഏറെ നേരം നിര്‍ത്തിവച്ചു. എല്‍എസ്ജി ഡഗൗട്ടിലെ അസ്വസ്ഥതകള്‍ കൈകാര്യം ചെയ്യുന്നതിനിടെ ലഖ്‌നൗ പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍ അമ്പയര്‍മാരെ നടുവിരല്‍ കാണിച്ചു.

ഡഗൗട്ടിലേക്ക് കുപ്പികളടക്കം എത്തിയതോടെ താരങ്ങളും പരിശീകരും ഡഗൗട്ട് വിട്ട് പുറത്തിറങ്ങി നില്‍ക്കേണ്ടതായി വന്നു. ഇതിനെ തുടര്‍ന്ന് മത്സരത്തിനിടെ പൊലീസിന്റെ ഇടപെടലും ഉണ്ടായെന്നത് ശ്രദ്ധേയമാണ്. പിന്നീട്, സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസനും കാണികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ നിരാശാജനകമെന്ന് വിശേഷിപ്പിച്ചു.

ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ജേഴ്‌സിയും പതാകയുമേന്തിയ ആരാധകരാണ് കോഹ്ലി പക്ഷം പിടിച്ച് ഗംഭീറിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ഗാലറി എതിരായിരുന്നെങ്കിലും മത്സരത്തില്‍ ലഖ്നൗ ഏഴ് വിക്കറ്റിന് ജയിച്ചു കയറി. ഹൈദരാബാദ് മുന്നോട്ട് വെച്ച 183 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്നൗ മറികടന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി