കാണികളുടെ വൃത്തികെട്ട ഷോ കാണാനല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്; അമ്പയര്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി ലഖ്നൗ പരിശീലകന്‍

സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള ഐപിഎല്‍ 2023ലെ 58-ാം മത്സരത്തിന്റെ അവസാന ഓവറില്‍ ആവേശ് ഖാന്‍ എറിഞ്ഞ ഫുള്‍ ടോസ് ഡെലിവറി നാടകീയ സംഭവങ്ങള്‍ക്കാണ് വഴിതുറന്നത്. ഈ ഡെലിവറി സംബന്ധിച്ച വിവാദ തീരുമാനത്തിന് ശേഷം കാണികള്‍ എല്‍എസ്ജി ഡഗൗട്ടിലേക്ക് പാഴ്‌വസ്ടുക്കളും കുപ്പിയും എറിഞ്ഞ് കളി തടസ്സപ്പെടുത്തി.

ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ പന്ത് ആദ്യം നോ-ബോള്‍ എന്ന് വിധിച്ചെങ്കിലും പിന്നീട് ലഖ്‌നൗ തീരുമാനം പുനഃപരിശോധിച്ചപ്പോള്‍ തേര്‍ഡ് അമ്പയര്‍ ആ തീരുമാനം തിരുത്തി. ഇതേത്തുടര്‍ന്ന് അമ്പയര്‍മാരും ഇരു മാനേജ്‌മെന്റുകളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ കളി ഏറെ നേരം നിര്‍ത്തിവച്ചു. എല്‍എസ്ജി ഡഗൗട്ടിലെ അസ്വസ്ഥതകള്‍ കൈകാര്യം ചെയ്യുന്നതിനിടെ ലഖ്‌നൗ പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍ അമ്പയര്‍മാരെ നടുവിരല്‍ കാണിച്ചു.

ഡഗൗട്ടിലേക്ക് കുപ്പികളടക്കം എത്തിയതോടെ താരങ്ങളും പരിശീകരും ഡഗൗട്ട് വിട്ട് പുറത്തിറങ്ങി നില്‍ക്കേണ്ടതായി വന്നു. ഇതിനെ തുടര്‍ന്ന് മത്സരത്തിനിടെ പൊലീസിന്റെ ഇടപെടലും ഉണ്ടായെന്നത് ശ്രദ്ധേയമാണ്. പിന്നീട്, സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസനും കാണികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ നിരാശാജനകമെന്ന് വിശേഷിപ്പിച്ചു.

ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ജേഴ്‌സിയും പതാകയുമേന്തിയ ആരാധകരാണ് കോഹ്ലി പക്ഷം പിടിച്ച് ഗംഭീറിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ഗാലറി എതിരായിരുന്നെങ്കിലും മത്സരത്തില്‍ ലഖ്നൗ ഏഴ് വിക്കറ്റിന് ജയിച്ചു കയറി. ഹൈദരാബാദ് മുന്നോട്ട് വെച്ച 183 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്നൗ മറികടന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ