'എവിടെയാണ് പിഴച്ചതെന്ന് എനിക്കറിയില്ല'; സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തലകുനിച്ച് സഞ്ജു

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങാനായിരുന്നു സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനു വിധി. ഈ തോല്‍വിയോടെ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ തുലായിലുമായി. മത്സരത്തില്‍ സഞ്ജുവിന്റെ അലസ ബാറ്റിംഗും ഏറെ വിമര്‍ശിക്കപ്പെട്ടു. മത്സര ശേഷം തോല്‍വിയെ കുറിച്ചുള്ള സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ..

പവര്‍പ്ലേയില്‍ ഞങ്ങള്‍ നന്നായി ആക്രമിച്ച് കളിച്ച് റണ്ണെടുക്കാന്‍ ശ്രമിച്ചു. പക്ഷെ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ വന്നില്ല. ഗെയിമിനെ ഇപ്പോള്‍ വിശകലനം ചെയ്യുന്നത് വളരെ നേരത്തേ ആയിപ്പോവും. ബോള്‍ ഇനിയും സ്ലോയാവുകയും പഴയാതുവകയും ചെയ്യുമെന്നു അറിയാവുന്നതിനാല്‍ പവര്‍ പ്ലേയില്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഈ രീതിയിലാണ് ഞാനും ജയ്സ്വാളും ബട്ട്ലറും സീസണിലുടനീളം കളിച്ചത്.

ആര്‍സിബി ബോളര്‍മാര്‍ക്കാണ് ക്രെഡിറ്റ്. അവര്‍ നല്ല എനര്‍ജിയോടെയും ദിശാബോധത്തോടെയും പന്തെറിഞ്ഞു. മല്‍സരം അവസാനം വരെ പോവുമായിരുന്ന വളരെ ആവേശകരമായ ഒരു ടോട്ടലായിരുന്നു ഇത്. ഞങ്ങളുടെ പവര്‍പ്ലേ മാന്യമായിരുന്നെങ്കില്‍ ഒരു ഇഞ്ചോടിഞ്ച് മല്‍സരമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്- സഞ്ജു പറഞ്ഞു.

ടീമിന്റെ ഈ വീഴ്ചയ്ക്കു കാരണം എന്താണെന്ന ചോദ്യത്തിന് സഞ്ജു സാംസണിന്റെ പക്കല്‍ വ്യക്തമായ മറുപടി ഇല്ലായിരുന്നു. ഈ മല്‍സരത്തിലെ ബാറ്റിംഗ് തകര്‍ച്ച കണ്ടപ്പോള്‍ എവിടെയാണ് ഞങ്ങള്‍ക്കു തെറ്റ് പറ്റിയതെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ഇതുവരെ എന്റെ പക്കലില്ല. ഐപിഎലിന്റെ സ്വഭാവം നമുക്കെല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ കരുത്തരായി ഇരിക്കുകയാണ് വേണ്ടത്.  അടുത്ത കളിയെക്കുറിച്ച് ചിന്തിക്കണം. നന്നായി സീസണ്‍ അവസാനിപ്പിക്കണം- സഞ്ജു കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക