'ഐപിഎല്‍ 2023 ഫൈനല്‍ നേരത്തേ തയ്യാറാക്കിയ തിരക്കഥ'; തുറന്നുപറഞ്ഞ് ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 ന്റെ കലാശക്കൊട്ട് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഫൈനലുകളിലൊന്നായി പരക്കെ ബഹുമാനിക്കപ്പെടുന്ന ഒന്നാണ്. മെയ് 29 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടി. കളിയുടെ പല ഘട്ടങ്ങളിലും മഴ തകര്‍ത്തു കളിച്ചപ്പോള്‍ ഏറ്റുമുട്ടല്‍ റിസര്‍വ് ഡേയിലേക്ക് പോലും തള്ളപ്പെട്ടു.

എന്നിരുന്നാലും, എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിക്കുകയും അവരുടെ അഞ്ചാം ഐപിഎല്‍ കിരീടം നേടുകയും ചെയ്തു. ആര്‍ഐജിഐയുടെ പ്രൊമോഷണല്‍ ഇവന്റില്‍ ഇതേക്കുറിച്ച് സംസാരിച്ച എംഎസ് ധോണി, ഐപിഎല്‍ 2023 ഫൈനല്‍ ദൈവം എഴുതിയ തിരക്കഥയാണെന്നു തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ദൈവം വളരെ നന്നായി തയ്യാറാക്കിയ തിരക്കഥ പോലെയാണ് അതു കാണപ്പെടുന്നത്. കാരണം ഞങ്ങള്‍ക്കു സമയത്തു റണ്‍ചേസ് ആരംഭിക്കാനായില്ല. മൂന്നു ദിവസങ്ങളിലേക്കു നീണ്ട ഏക ഐപിഎല്‍ ഫൈനല്‍ കൂടിയായിരുന്നു അത്. അവര്‍ (ജിടി) നേടിയ റണ്‍സ് നോക്കൂ. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്കു ഒരു ലക്ഷ്യം നേടാമായിരുന്നു, അതു തന്നെയാണ് അക്ഷരാര്‍ഥത്തില്‍ സംഭവിക്കുകയും ചെയ്തത്.

റണ്‍ചേസില്‍ ഞങ്ങള്‍ക്കു ബൗണ്ടറി ആവശ്യമായിരുന്ന സമയത്തെല്ലാം എങ്ങനെയെങ്കിലും അതു നേടിയെടുക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവയെല്ലാം നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥ പോലെയായിരുന്നു. ഇപ്പോള്‍ ഒരു ബൗണ്ടറി ഞങ്ങള്‍ക്കു വേണം, സിക്സില്ലെങ്കില്‍ കുറഞ്ഞത് ഒരു ഫോറെങ്കിലും വേണം. അപ്പോള്‍ ആരെങ്കിലും ഒരു ബൗണ്ടറി ഞങ്ങള്‍ക്കായു നേടും. അതുകൊണ്ടു തന്നെ എല്ലാം അവസാനത്തെ ഓവര്‍ വരെ പ്ലാന്‍ പോലെയാണ് നടന്നത്. ടീമിനു വിജയിക്കാനാവശ്യമായ ആ റണ്‍സ് രവീന്ദ്ര ജഡേജ നേടിയതില്‍ വളരെയധികം സന്തോഷവാനാണ്- ധോണി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക