'ഐപിഎല്‍ 2023 ഫൈനല്‍ നേരത്തേ തയ്യാറാക്കിയ തിരക്കഥ'; തുറന്നുപറഞ്ഞ് ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 ന്റെ കലാശക്കൊട്ട് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഫൈനലുകളിലൊന്നായി പരക്കെ ബഹുമാനിക്കപ്പെടുന്ന ഒന്നാണ്. മെയ് 29 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടി. കളിയുടെ പല ഘട്ടങ്ങളിലും മഴ തകര്‍ത്തു കളിച്ചപ്പോള്‍ ഏറ്റുമുട്ടല്‍ റിസര്‍വ് ഡേയിലേക്ക് പോലും തള്ളപ്പെട്ടു.

എന്നിരുന്നാലും, എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിക്കുകയും അവരുടെ അഞ്ചാം ഐപിഎല്‍ കിരീടം നേടുകയും ചെയ്തു. ആര്‍ഐജിഐയുടെ പ്രൊമോഷണല്‍ ഇവന്റില്‍ ഇതേക്കുറിച്ച് സംസാരിച്ച എംഎസ് ധോണി, ഐപിഎല്‍ 2023 ഫൈനല്‍ ദൈവം എഴുതിയ തിരക്കഥയാണെന്നു തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ദൈവം വളരെ നന്നായി തയ്യാറാക്കിയ തിരക്കഥ പോലെയാണ് അതു കാണപ്പെടുന്നത്. കാരണം ഞങ്ങള്‍ക്കു സമയത്തു റണ്‍ചേസ് ആരംഭിക്കാനായില്ല. മൂന്നു ദിവസങ്ങളിലേക്കു നീണ്ട ഏക ഐപിഎല്‍ ഫൈനല്‍ കൂടിയായിരുന്നു അത്. അവര്‍ (ജിടി) നേടിയ റണ്‍സ് നോക്കൂ. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്കു ഒരു ലക്ഷ്യം നേടാമായിരുന്നു, അതു തന്നെയാണ് അക്ഷരാര്‍ഥത്തില്‍ സംഭവിക്കുകയും ചെയ്തത്.

റണ്‍ചേസില്‍ ഞങ്ങള്‍ക്കു ബൗണ്ടറി ആവശ്യമായിരുന്ന സമയത്തെല്ലാം എങ്ങനെയെങ്കിലും അതു നേടിയെടുക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവയെല്ലാം നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥ പോലെയായിരുന്നു. ഇപ്പോള്‍ ഒരു ബൗണ്ടറി ഞങ്ങള്‍ക്കു വേണം, സിക്സില്ലെങ്കില്‍ കുറഞ്ഞത് ഒരു ഫോറെങ്കിലും വേണം. അപ്പോള്‍ ആരെങ്കിലും ഒരു ബൗണ്ടറി ഞങ്ങള്‍ക്കായു നേടും. അതുകൊണ്ടു തന്നെ എല്ലാം അവസാനത്തെ ഓവര്‍ വരെ പ്ലാന്‍ പോലെയാണ് നടന്നത്. ടീമിനു വിജയിക്കാനാവശ്യമായ ആ റണ്‍സ് രവീന്ദ്ര ജഡേജ നേടിയതില്‍ വളരെയധികം സന്തോഷവാനാണ്- ധോണി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം