'ബ്ലഡി.. എഫ്***, അയാള്‍ക്ക് എനിക്കൊരു യാത്രയയപ്പ് നല്‍കണം'; കോഹ്‌ലിയുടെ മാന്യതയുടെ കപടമുഖം അഴിഞ്ഞുവീഴുന്നു, സത്യങ്ങള്‍ പുറത്ത്

ഐപിഎലില്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റസും തമ്മിലുള്ള മത്സരം ഏറെ സംഭവബഹുലമായിരുന്നു. മത്സരത്തിന് ശേഷം ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലിയും ലഖ്‌നൗ ടീം മെന്റര്‍ ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ വാക്കേറ്റവും എല്ലാം ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു.

പേസര്‍ നവീന്‍ ഉള്‍ ഹഖാണ് വഴക്കുകള്‍ക്ക് തുടക്കമിട്ടത്, ഗംഭീര്‍ വിഷയത്തില്‍ ഇടപെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഇപ്പോഴിതാ രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള ഈ വഴക്കിനിടെ അവര്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയെന്നതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മാന്യതവിട്ട് മോശം ഭാഷ പ്രയോഗിച്ച് കോഹ്‌ലി ഗംഭീറിനെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

”ബ്ലഡി എഫ്***, അയാള്‍ക്ക് എനിക്കൊരു യാത്രയയപ്പ് നല്‍കണം” എന്ന് കോഹ്‌ലി പറഞ്ഞതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദൃക്‌സാക്ഷിയാണ് ഇക്കാര്യം വിവരിച്ചത്. നിങ്ങള്‍ എന്താണ് ഈ പറയുന്നതെന്ന് ഗംഭീര്‍ കോഹ്‌ലിയോട് തിരിച്ച് ചോദിച്ചപ്പോള്‍ താങ്കളോട് ഒന്നും പറഞ്ഞില്ലല്ലോ എന്നും , എന്തിനാണ് ഇതില്‍ ഇടപെടുന്നതെന്നും കോഹ്‌ലി തിരികെ ചോദിച്ചതോടെ വഴക്ക് മറ്റൊരു തലത്തിലേക്ക് കടന്നു.

ഇതിന് മറുപടിയായി ഗംഭീര്‍ ”നീ എന്റെ താരങ്ങളെ മോശം പദങ്ങള്‍ കൊണ്ട് നേരിട്ടു എന്നും അങ്ങനെ ചെയ്യുന്നത് കുടുംബത്തെ അധിഷേപിക്കുന്നത് പോലെയാണെന്നും” പറഞ്ഞു. എന്തായാലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പോരിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. കോഹ്‌ലിയുടെ മാന്യതയുടെ കപടമുഖം അഴിഞ്ഞുവീണു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക