Ipl

ദാരിദ്രത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ട 'വൈഭവം'; വിജയത്തിന്റെ കടിഞ്ഞാള്‍ മായങ്കിന് നല്‍കിയ ബോളിംഗ് കരുത്ത്

മെല്ലപ്പോക്കിന്റെ പേരില്‍ ധോണിയും പൊള്ളാര്‍ഡും ട്രോളുകള്‍ ഏറ്റുവാങ്ങുമ്പോള്‍, ചെന്നൈയും മുംബൈയും പൊങ്കാല ഏറ്റുവാങ്ങുമ്പോള്‍, മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങളെ പലരും മറക്കാറുണ്ട്. അത്തരത്തില്‍ ഉള്ള ഒരു താരമാണ് പഞ്ചാബിന്റെ വൈഭവ് അറോറ. ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനവുമായി ചെന്നൈ മുന്‍നിരയെ തകര്‍ത്തത് വൈഭവാണ്.

ഐപിഎല്ലില്‍ ഒരുപാട് അനുഭവസമ്പത്തുള്ള പേസര്‍ സന്ദീപ് ശര്‍മയെ പുറത്തിരുത്തിയാണ് സിഎസ്‌കെയ്ക്കെതിരേ അറോറയെ പഞ്ചാബിന്റെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ഈ തീരുമാനം തെറ്റാണെന്ന് പറഞ്ഞ് ഒരുപാട് വിമര്‍ശങ്ങള്‍ കളിക്കുമുമ്പേ താരം കേട്ടിരുന്നു. എന്നാല്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ മത്സരത്തിന്റെ കടിഞ്ഞാണ് പഞ്ചാബിന് നല്‍കിയത് ഈ വലം കൈയന്‍ ഫാസ്റ്റ് ബൗളറാണ്.

ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തിലാണ് താരത്തിന്റെ ജനനം. സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വലഞ്ഞ കുട്ടിക്കാലമായതിനാല്‍ ചെറുപ്പം മുതല്‍ മാതാപിതാക്കന്മാരോടൊപ്പം താരം അധ്വാനിച്ചു. ക്ലബ് ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിലേക്ക് താരത്തെ എത്തിച്ചു. 2019 ലാണ് ഹിമാചലിനായി ആഭ്യന്തര മത്സരത്തില്‍ അരങ്ങേറിയത്. പിന്നീട് പഞ്ചാബിന്റെ നെറ്റ് ബൗളറായ താരം തൊട്ടടുത്ത സീസണില്‍ കൊല്‍ക്കത്ത ടീമിലെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

ഈ സീസണില്‍ വാശിയേറിയ ലേലം വിളിക്കൊടുവില്‍ പഞ്ചാബില്‍ എത്തിയ താരം. തന്നെ വിശ്വസിച്ച ടീമിന് മികച്ച പ്രകടനത്തിലൂടെ പ്രതിഫലം നല്‍കുന്ന കാഴ്ച്ചയാണ് കാണുന്നത്.

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി