ചെന്നൈ, പഞ്ചാബ്, രാജസ്ഥാന്‍ പുറത്ത്; മറ്റ് ടീമുകളുടെ സാദ്ധ്യതകള്‍ ഇനി ഇങ്ങനെ

ഐ.പി.എല്‍ പ്ലേഓഫിലേക്കുള്ള ടീമുകളുടെ പ്രവേശനം പ്രവചനാതീതമായിരിക്കുകയാണ്. ജയത്തിനൊപ്പം നെറ്റ് റണ്‍റേറ്റും കനിയണമെന്ന അവസ്ഥയാണ് പലര്‍ക്കും. നിലവില്‍ മുംബൈ മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ചിട്ടുള്ളത്. അവര്‍ സര്‍വ്വാധിപരായി ഒന്നാം സ്ഥാനത്തുണ്ട് താനും. ഇനിയുള്ള മത്സരം തോറ്റാലും മുംബൈയ്ക്ക് ഒന്നും പോകാനില്ല. എന്നാല്‍ മുംബൈയുടെ ജയം മൂന്നു ടീമുകള്‍ക്ക് ഏറെ അനിവാര്യമാണ്.

ബാംഗ്ലൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത ടീമുകള്‍ക്കാണ്  ഹൈദരാബാദിന്റെ തോല്‍വി ആവശ്യമായി വന്നിരിക്കുന്നത്. നിലവില്‍ ചെന്നൈ, പഞ്ചാബ്, രാജസ്ഥാന്‍ ടീമുകളാണ് പ്ലേഓഫില്‍ നിന്ന് പുറത്തായിരിക്കുന്നത്. കൊല്‍ക്കത്ത 14 മത്സരവും പൂര്‍ത്തിയാക്കിയപ്പോള്‍  14 പോയിന്റുമായി നാലാമതുണ്ട്. മുംബൈ,ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചാണ് കൊല്‍ക്കത്തയുടെ ഭാവി. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫില്‍ കയറാം. ഇല്ലെങ്കില്‍ റണ്‍റേറ്റിനു കാത്തു നില്‍ക്കണം.

ഡല്‍ഹി ഇന്ന് ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിലെത്തും. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും പ്രതീക്ഷയുണ്ട്. ഹൈദരാബാദിന് മുംബൈയ്‌ക്കെതിരെ ജയിക്കുക തന്നെ വേണം. നെറ്റ് റണ്‍റേറ്റ് അവര്‍ക്കിപ്പോള്‍ അനുകൂലമാണ് (+0.555).

ബാംഗ്ലൂരിന് ഇന്ന് ഡല്‍ഹിയെ തോല്‍പിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിലെത്താം. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പാണ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും ബാംഗ്ലൂരിന് പ്ലേഓഫ് സാദ്ധ്യതയുണ്ട്. ഇന്ന് അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ഡല്‍ഹി-ബാംഗ്ലൂര്‍ പോരാട്ടം. നാളെ ഷാര്‍ജയിലാണ് മുംബൈ-ഹൈദരാബാദ് മത്സരം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ