തലപ്പത്ത് വമ്പന്‍ അഴിച്ചുപണിയ്ക്ക് ഒരുങ്ങി പാക് ക്രിക്കറ്റ്, വരുന്നത് ഇതിഹാസം, മിക്കി ആര്‍തറിന്റെ ഭാവി അനിശ്ചിതത്വത്തില്‍

പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പാകിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടറായി ചുമതലയേല്‍ക്കുമെന്ന് പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) വൃത്തങ്ങള്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഇന്‍സമാം മുഖ്യ സെലക്ടറുടെ റോളിലേക്ക് എത്തുന്നത്. 2016-2019 കാലഘട്ടത്തിലും ഇന്‍സമാമായിരുന്നു പാകിസ്ഥാന്റെ മുഖ്യ സെലക്ടര്‍.

ഈ പുതിയ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ മിക്കി ആര്‍തറും (ക്രിക്കറ്റ് ഡയറക്ടര്‍) ഹെഡ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേണും ടീമിനെ തിരഞ്ഞെടുക്കുന്നതില്‍നിന്നും പുറത്തായേക്കാം. മിസ്ബ ഉള്‍ ഹഖ്, ഇന്‍സമാം, മുഹമ്മദ് ഹഫീസ് എന്നിവരുള്‍പ്പെടെയുള്ള ക്രിക്കറ്റ് ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പുതിയ സെലക്ഷന്‍ കമ്മിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണെന്നും ആര്‍തറും ബ്രാഡ്ബേണും അതില്‍ അംഗങ്ങളായി തുടരണമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സെലക്ഷന്‍ പാനലില്‍ ടീം ഡയറക്ടറും ഹെഡ് കോച്ചും ഉള്ള പരീക്ഷണം ടീമിന് ഗുണം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കാഴ്ചപ്പാട് പരിഗണിച്ച ശേഷം മിസ്ബ തന്റെ ശുപാര്‍ശ ബോര്‍ഡ് ചെയര്‍മാന്‍ സക്ക അഷ്റഫിന് നല്‍കുമെന്നാണ് വിവരം.

ബാബറിന്റെ അഭിപ്രായം സ്വീകരിച്ചുകഴിഞ്ഞാല്‍ ക്രിക്കറ്റ് ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായുള്ള ശിപാര്‍ശയും അന്തിമമാക്കും. പുതിയ ചീഫ് സെലക്ടറായി ഇന്‍സമാം മാത്രം ചുമതലയേല്‍ക്കുമോ അതോ മുഴുവന്‍ സെലക്ഷന്‍ കമ്മിറ്റിയും നവീകരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം