ഫീല്‍ഡിംഗിനിടെ കൈയ്ക്ക് മുറിവേറ്റു, സ്റ്റിച്ചിട്ടു കളിച്ചു സെഞ്ച്വറി നേടി ; കോഹ്‌ലിയുടെ ആത്മസമര്‍പ്പണം പുകഴ്ത്തിയാലും മതിയാകില്ല

ഇന്ത്യയുടെ മുൻ നായകന്‍ വിരാട് കോഹ്ലിയുടെ ആത്മസമര്‍പ്പണത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ലെന്ന് താരത്തിനൊപ്പം ഐപിഎല്ലില്‍ കളിച്ച മലയാളിതാരം. കളിക്കളത്തിനകത്തു മാത്രമല്ല പുറത്തും വളരെ കഠിനാധ്വാനിയായ, ആത്മസമര്‍പ്പണം കാണിക്കുന്ന താരമാണ് വിരാട് കോലിയെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും താരം പറഞ്ഞു.

ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഒരു മല്‍സരത്തിലായിരുന്നു കോഹ്ലിയുടെ കൈയ്ക്ക് പരിക്കേറ്റത്. ഫീല്‍ഡിങിനിടെ വിരാടിന്റെ കൈയ്ക്കു മുറിവേറ്റു തുന്നലിടേണ്ടി വന്നു. മുറിവ് വകവയ്ക്കാതെ താരം ബാറ്റിംഗിന് ഇറങ്ങി. കളിയില്‍ സെഞ്ച്വറി നേടുകയും ചെയ്തു. പിറ്റേന്ന് രാവിലെ ജിമ്മലും താരം വന്നു. കൈയ്ക്കു മുറിവുള്ളതിനാല്‍ വിരാട് വിശ്രമിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ രാവിലെ ചെല്ലുമ്പോള്‍ കോഹ്ലി വ്യായാമം ചെയതുകൊണ്ടിരിക്കുകയായിരുന്നു. അത്രത്തോളം ക്രിക്കറ്റിനോട് ആത്മസമര്‍പ്പണമാണുള്ള താരമാണ് വിരാടെന്നു മലയാളി താരം സച്ചിന്‍ബേബി പറഞ്ഞു.

ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരില്‍ വിരാടിനൊപ്പം കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍ ബേബി. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തില്‍ 2016ലാണ് ആര്‍സിബിയിലെത്തിയത്. ആര്‍സിബിയുടെ പരിശീലന മല്‍സരത്തിലും തിളങ്ങിയതോടെ ലേലത്തില്‍ ആര്‍സിബി വാങ്ങി. മല്‍സരം വിജയിക്കണമെന്ന അതിയായ വാശിയാണ് കോഹ്‌ലിയ്ക്ക് എപ്പോഴുമുള്ളതെന്നും പറഞ്ഞു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്