പരിക്കേറ്റ ബുംറക്ക് ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമം; ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ അവസാന മത്സരത്തിൽ പരിക്ക് പറ്റിയ ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുന പേസർ ജസ്പ്രീത് ബുംറയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരകളിൽ വിശ്രമം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനാണ് ഈ തീരുമാനം.

അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് പരമ്പര തോറ്റെങ്കിലും 32 വിക്കറ്റ് നേടിയ ബുംറയുടെ പ്രകടനം വേറിട്ട് നിന്നു. എന്നാൽ പരിക്ക് മൂലം ബുംറയ്ക്ക് പരമ്പരയിലെ അവസാന ഇന്നിംഗ്‌സിൽ ബൗൾ ചെയ്യാൻ കഴിഞ്ഞില്ല. പരമ്പരയ്ക്കിടെ, 30-കാരൻ 150-ലധികം ഓവർ ബൗൾ ചെയ്തു. ഇതാണ് പരിക്കിന് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു.

ബുംറയെ ചാമ്പ്യൻസ് ട്രോഫിക്ക് പൂർണ യോഗ്യനാണെന്ന് ഉറപ്പാക്കുന്നതിലാണ് ബിസിസിഐ മെഡിക്കൽ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവിടെ അദ്ദേഹത്തിൻ്റെ സാന്നിധ്യം ഇന്ത്യയുടെ വിജയത്തിന് നിർണായകമായി കണക്കാക്കപ്പെടുന്നു. ബുംറയുടെ നടുവേദനയുടെ കൃത്യമായ തീവ്രത ഇപ്പോഴും വിലയിരുത്തപ്പെടുകയാണെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയുന്നു.

ഫെബ്രുവരി 20ന് ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ക്യാമ്പയിൻ ആരംഭിക്കുന്നത്. ബുംറയുടെ പരിക്ക് ഗ്രേഡ് 1 ആയി തരംതിരിക്കുകയാണെങ്കിൽ, വീണ്ടും കളിക്കാൻ സാധിക്കണമെങ്കിൽ അദ്ദേഹത്തിന് കുറഞ്ഞത് രണ്ടോ മൂന്നോ ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ഗ്രേഡ് 2 പരിക്കിൻ്റെ കാര്യത്തിൽ, ബുംറയുടെ സുഖം പ്രാപിക്കാൻ ആറാഴ്ച വരെ എടുത്തേക്കാം. അതേസമയം ഗ്രേഡ് 3 പരിക്കിന് കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമവും പുനരധിവാസവും ആവശ്യമാണ്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്