'ഇന്ത്യൻ താരങ്ങളും ബിസിസിഐയും കാണിക്കുന്നത് മോശമായ പ്രവർത്തി'; തുറന്നടിച്ച് പഹൽഗാമിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഏറ്റുമുട്ടുന്നതിനെ ഒരുപാട് ആരാധകർ എതിർക്കുന്നുണ്ട്. പാകിസ്താനെതിരെ ഇന്ത്യ കളിക്കാൻ പാടില്ലായിരുന്നു എന്നാണ് ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ ഇന്ത്യൻ താരങ്ങൾക്കെതിരെയും ബിസിസിഐക്കെതിരെയും രംഗത്ത് എത്തിയിരിക്കുകയാണ് പഹൽഗ്രാം ആക്രമത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ ഐഷന്യ ദ്വിവേദി.

ഐഷന്യ ദ്വിവേദി പറയുന്നത് ഇങ്ങനെ:

” ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ബിസിസിഐ അംഗീകരിക്കരുതായിരുന്നു. ആ 26 കുടുംബങ്ങളോട് ബിസിസിഐയ്ക്ക് യാതൊരു അനുകമ്പയുമില്ല. എന്താണ് നമ്മുടെ ക്രിക്കറ്റ് താരങ്ങൾ ചെയ്യുന്നത്? ഇത് നമ്മുടെ നാഷണൽ ഗെയിമായിട്ടാണ് കാണുന്നത്. ഒന്ന് രണ്ട് കളിക്കാരൊഴികെ ബാക്കിയാരും ഈ കളി വേണ്ടെന്ന് വെക്കാൻ തയ്യാറായില്ല. തോക്കിന്‍ മുനയിൽ നിർത്തി കളിക്കാൻ പറയാൻ ബിസിസിഐയ്ക്ക് കഴിയില്ല. അവർ അവരുടെ രാജ്യത്തിനുവേണ്ടി നിലപാട് സ്വീകരിക്കണം. പക്ഷേ അവർ അത് ചെയ്യുന്നില്ല” ഐഷന്യ ദ്വിവേദി പറഞ്ഞു.

മരിച്ച 26 പേർ നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരാണെങ്കിൽ വേദനിക്കില്ലേയെന്നും അവർ ബ്രോഡ്കാസ്‌റ്റേഴ്‌സിനോട് ചോദിച്ചു. ഈ മത്സരത്തിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് പാകിസ്താൻ തീവ്രവാദം നടത്തില്ലെന്ന് ആര് കണ്ടുവെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി