ക്രിക്കറ്റ് കളിച്ചതിന് അച്ഛൻ ബെൽറ്റിന് തല്ലുമായിരുന്നു, വലിയ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

ഇടംകൈയ്യൻ പേസർ ഖലീൽ അഹമ്മദ് പിതാവ് തന്നെ ക്രിക്കറ്റ് താരമാക്കതിരിക്കാൻ എന്തൊക്കെ ചെയ്തു എന്നുള്ള വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ക്രിക്കറ്റ് കളിച്ചതിന് തന്നെ ബെൽറ്റ് കൊണ്ട് പിതാവ് തല്ലിയിരുന്നതായിട്ടും താരം പറയുന്നു. ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കാൻ വീട്ടുജോലികൾ അവഗണിക്കുന്നതിനാൽ പിതാവ് തന്നോട് ദേഷ്യപ്പെടുമെന്ന് ഖലീൽ പരാമർശിച്ചു. സഹോദരിമാർ ആയിരുന്നു പിതാവ് ഏൽപ്പിച്ച മുറിവുകൾക്ക് ചികിത്സകൾ നൽകിയതെന്നും താരം വെളിപ്പെടുത്തി.

ജിയോ സിനിമയിൽ ആകാശ് ചോപ്രയോട് സംസാരിച്ച ഖലീൽ അഹമ്മദ് പറഞ്ഞു.

“എനിക്ക് മൂന്ന് മൂത്ത സഹോദരിമാരുണ്ട്, എന്റെ അച്ഛൻ ടോങ്ക് ജില്ലയിൽ ഒരു കോമ്പൗണ്ടറായിരുന്നു. അതിനാൽ അച്ഛൻ ജോലിക്ക് പോകുമ്പോൾ, എനിക്ക് പലചരക്ക്, പാല്, അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകണം. എന്നാൽ ഞാൻ കളിക്കാൻ പോകുമായിരുന്നു. അതിനിടയിൽ, വീട്ടുജോലികൾ അപൂർണ്ണമായി തുടരും എന്നർത്ഥം.”

“എന്റെ അമ്മ അതിനെക്കുറിച്ച് എന്റെ പിതാവിനോട് പരാതിപ്പെടും, അദ്ദേഹം എന്നെ അന്വേഷിക്കും” അവൻ തുടർന്നു. “ആയ സമയത്ത് ഞാൻ ഗ്രൗണ്ടിൽ ആയിരുന്നു. പഠിക്കാത്തതും ജോലിയൊന്നും ചെയ്യാത്തതും കാരണം അദ്ദേഹത്തിന് ദേഷ്യം വരുമായിരുന്നു. ബെൽറ്റ് കൊണ്ട് പിതാവ് എന്നെ മർദിച്ചു. രാത്രിയിൽ എന്റെ സഹോദരിമാർ ആ മുറിവുകൾക്ക് ചികിത്സ നൽകും. ”

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന സീസണിൽ ഖലീൽ അഹമ്മദ് ഡൽഹി ക്യാപിറ്റൽസ് (ഡിസി) ടീമിനായി ട്രേഡ് ചെയ്യും. മുൻ പതിപ്പിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു, വെറും 10 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തി, ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ നോക്കുമ്പോൾ തന്റെ മികച്ച പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം