തകര്‍പ്പന്‍ സെഞ്ച്വറിയുമായി ധവാന്‍, തലവേദന കോഹ്ലിയ്ക്ക്

രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഡല്‍ഹി നായകന്‍ കൂടിയായ ശിഖര്‍ ധവാന്‍. ഡല്‍ഹി നിരയില്‍ മറ്റാരു തിളങ്ങാതെ പോയ മത്സരത്തില്‍ സെഞ്ച്വറിയുമായി പുറത്താകാതെ ബാറ്റിംഗ് തുടരുകയാണ് ധവാന്‍. ഒടുവില്‍ വിവരം ലഭിയ്ക്കുമ്പോള്‍ 198 പന്തില്‍ 19 ഫോറും രണ്ട് സിക്‌സും സഹിതം 137 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യന്‍ ഓപ്പണര്‍.

ഇതോടെ വിരാട് കോഹ്ലിയ്ക്ക് ഓപ്പണിംഗിന് ആരെ പരിഗണിയ്ക്കണം എന്ന കാര്യത്തില്‍ ഇനി തലപുകയ്‌ക്കേണ്ടി വരും. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പം കഴിഞ്ഞ ചില പരമ്പരകള്‍ നഷ്ടമായ ധവാന്‍ മടങ്ങി വരവ് മത്സരത്തില്‍ തന്നെയാണ് സെഞ്ച്വറി നേടിയിരിക്കുന്നത്.

ധവാനു പകരം കഴിഞ്ഞ പരമ്പരകളിലെല്ലാം രോഹിത് ശര്‍മയോടൊപ്പം ഇന്ത്യക്കു വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് ലോകേഷ് രാഹുലായിരുന്നു. മികച്ച പ്രകടനത്തിലൂടെ രാഹുല്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. ഇതോടെ ഇനി വരുന്ന പരമ്പരയില്‍ ആരെ ഓപ്പണറായ്ക്കണം എന്ന കാര്യത്തില്‍ കോഹ്ലിയ്ക്ക് നന്നായി ആലോചിയ്‌ക്കേണ്ടി വരും.

ധവാന്റെ സെഞ്ച്വറി മികവില്‍ ആദ്യ ദിനം ഡല്‍ഹി ആറിന് 269 റണ്‍സെന്ന നിലയിലാണ്. ഡല്‍ഹി നിരയില്‍ മറ്റൊരാള്‍ക്കു പോലും 30 റണ്‍സ് കടക്കാന്‍ കഴിഞ്ഞില്ല.

ഡല്‍ഹിക്കു വേണ്ടി നേടിയ സെഞ്ച്വറി തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ധവാന്‍ വ്യക്തമാക്കി. ശരീരത്തോട് കൂടുതല്‍ അടുപ്പിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്. കാരണം, ഈ പിച്ചില്‍ ഏതു നിമിഷവും മികച്ച പന്തുകള്‍ വന്നേക്കാം. ഇംഗ്ലണ്ടിലൊക്കെ കാണാറുള്ളതു പോലത്തെ മികച്ച പിച്ചായിരുന്നു ഇത്. ഇവിടെ നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ധവാന്‍ ആദ്യദിനത്തിലെ കളി പൂര്‍ത്തിയായ ശേഷം പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ