'700 വിക്കറ്റ് തികച്ച ആന്‍ഡേഴ്‌സണില്‍നിന്ന് ഇന്ത്യന്‍ ബോളര്‍മാര്‍ പഠിക്കണം'; ഉപദേശിച്ച് ഗ്ലെന്‍ മഗ്രാത്ത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. എന്നാല്‍ ധര്‍മ്മശാലയിലെ എച്ച്പിസിഎയില്‍ നടന്ന അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസം പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ശ്രദ്ധ പിടിച്ചുപറ്റി. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് തികച്ച അദ്ദേഹം മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും ശേഷം ഈ നാഴികക്കല്ലില്‍ എത്തുന്ന മൂന്നാമത്തെ ബോളറായി. 41 കാരനായ ആന്‍ഡേഴ്‌സണ്‍ പ്രായത്തെ വകവെക്കാതെ മികച്ച പ്രകടനങ്ങള്‍ നടത്തുന്നത് തുടരുകയാണ്.

ടെസ്റ്റ് ക്രിക്കറ്റ് ടി20 ഫോര്‍മാറ്റില്‍നിന്ന് വെല്ലുവിളി നേരിടുന്ന ഒരു സമയത്ത്, ധാരാളം കളിക്കാര്‍ റെഡ്-ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമയത്ത്, ആന്‍ഡേഴ്‌സണ്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇപ്പോഴും തുടരുന്നത് വലിയൊരു മാതൃകയാണ്. ആന്‍ഡേഴ്‌സണില്‍നിന്ന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് അഭിപ്രായപ്പെട്ടു.

വിരാട് കോലിയും രോഹിത് ശര്‍മ്മയും എപ്പോഴും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിനെയാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, ജസ്പ്രീത് ബുംറയും (30), മുഹമ്മദ് ഷാമിയും (33) ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും ദീര്‍ഘകാലം കളിക്കാന്‍ തങ്ങളുടെ ശരീരവും ഫിറ്റ്നസും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മഗ്രാത്ത് പറഞ്ഞു.

”അടുത്ത തലമുറ ഫാസ്റ്റ് ബോളര്‍മാര്‍ക്കായി കാത്തിരിക്കേതുണ്ട്. ബുംറയ്ക്ക് ഇനിയും വര്‍ഷങ്ങളോളം കളിക്കാനാകുമെങ്കിലും ഷമിക്ക് പ്രായമേറുകയാണ്. നിലവിലെ ബോളിംഗ് ആക്രമണത്തിന് കുറച്ച് ആയുസ്സ് ബാക്കിയുണ്ട്- മഗ്രാത്ത് പറഞ്ഞു.

2023ലെ ഐസിസി ലോകകപ്പിന് ശേഷം കണങ്കാലിന് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഷമിയെക്കുറിച്ച് മക്ഗാര്‍ത്ത് സംസാരിച്ചു. ‘ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്്. ഷമിക്ക് അനുഭവസമ്പത്ത് ലഭിച്ചിട്ട് ഏറെ നാളായി. അദ്ദേഹം ഒരു അസാധാരണ ബോളറാണ്. എന്നാല്‍ വളരുന്ന പ്രായത്തിനനുസരിച്ച്, നിങ്ങളുടെ ശരീരവും ഫിറ്റ്നസും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 41 വയസ്സില്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ജെയിംസ് ആന്‍ഡേഴ്‌സണില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാം. നിങ്ങളുടെ ശരീരം കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് ഇപ്പോഴും മുകളില്‍ ആയിരിക്കാം. ഫാസ്റ്റ് ബോളിംഗ് എളുപ്പമല്ല, കാരണം അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തെ ബാധിക്കും- മഗ്രാത്ത് പറഞ്ഞു.

കഴിഞ്ഞ മാസം അക്കില്ലസ് ടെന്‍ഡോണിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിക്ക് മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 നഷ്ടമാകും.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും