'700 വിക്കറ്റ് തികച്ച ആന്‍ഡേഴ്‌സണില്‍നിന്ന് ഇന്ത്യന്‍ ബോളര്‍മാര്‍ പഠിക്കണം'; ഉപദേശിച്ച് ഗ്ലെന്‍ മഗ്രാത്ത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. എന്നാല്‍ ധര്‍മ്മശാലയിലെ എച്ച്പിസിഎയില്‍ നടന്ന അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസം പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ശ്രദ്ധ പിടിച്ചുപറ്റി. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് തികച്ച അദ്ദേഹം മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും ശേഷം ഈ നാഴികക്കല്ലില്‍ എത്തുന്ന മൂന്നാമത്തെ ബോളറായി. 41 കാരനായ ആന്‍ഡേഴ്‌സണ്‍ പ്രായത്തെ വകവെക്കാതെ മികച്ച പ്രകടനങ്ങള്‍ നടത്തുന്നത് തുടരുകയാണ്.

ടെസ്റ്റ് ക്രിക്കറ്റ് ടി20 ഫോര്‍മാറ്റില്‍നിന്ന് വെല്ലുവിളി നേരിടുന്ന ഒരു സമയത്ത്, ധാരാളം കളിക്കാര്‍ റെഡ്-ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമയത്ത്, ആന്‍ഡേഴ്‌സണ്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇപ്പോഴും തുടരുന്നത് വലിയൊരു മാതൃകയാണ്. ആന്‍ഡേഴ്‌സണില്‍നിന്ന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് അഭിപ്രായപ്പെട്ടു.

വിരാട് കോലിയും രോഹിത് ശര്‍മ്മയും എപ്പോഴും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിനെയാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, ജസ്പ്രീത് ബുംറയും (30), മുഹമ്മദ് ഷാമിയും (33) ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും ദീര്‍ഘകാലം കളിക്കാന്‍ തങ്ങളുടെ ശരീരവും ഫിറ്റ്നസും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മഗ്രാത്ത് പറഞ്ഞു.

”അടുത്ത തലമുറ ഫാസ്റ്റ് ബോളര്‍മാര്‍ക്കായി കാത്തിരിക്കേതുണ്ട്. ബുംറയ്ക്ക് ഇനിയും വര്‍ഷങ്ങളോളം കളിക്കാനാകുമെങ്കിലും ഷമിക്ക് പ്രായമേറുകയാണ്. നിലവിലെ ബോളിംഗ് ആക്രമണത്തിന് കുറച്ച് ആയുസ്സ് ബാക്കിയുണ്ട്- മഗ്രാത്ത് പറഞ്ഞു.

2023ലെ ഐസിസി ലോകകപ്പിന് ശേഷം കണങ്കാലിന് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഷമിയെക്കുറിച്ച് മക്ഗാര്‍ത്ത് സംസാരിച്ചു. ‘ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്്. ഷമിക്ക് അനുഭവസമ്പത്ത് ലഭിച്ചിട്ട് ഏറെ നാളായി. അദ്ദേഹം ഒരു അസാധാരണ ബോളറാണ്. എന്നാല്‍ വളരുന്ന പ്രായത്തിനനുസരിച്ച്, നിങ്ങളുടെ ശരീരവും ഫിറ്റ്നസും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 41 വയസ്സില്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ജെയിംസ് ആന്‍ഡേഴ്‌സണില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാം. നിങ്ങളുടെ ശരീരം കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് ഇപ്പോഴും മുകളില്‍ ആയിരിക്കാം. ഫാസ്റ്റ് ബോളിംഗ് എളുപ്പമല്ല, കാരണം അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തെ ബാധിക്കും- മഗ്രാത്ത് പറഞ്ഞു.

കഴിഞ്ഞ മാസം അക്കില്ലസ് ടെന്‍ഡോണിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിക്ക് മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 നഷ്ടമാകും.

Latest Stories

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി