സൂക്ഷിച്ചില്ലെങ്കിൽ ആ രണ്ട് താരങ്ങളെയും ഇന്ത്യക്ക് നഷ്ടമാകും, അത് ടീമിനെ വലിയ രീതിയിൽ ബാധിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പരാസ് മാംബ്രെ

ഫോർമാറ്റുകളിൽ ഉടനീളം ബാറ്റിംഗ്, ബൗളിംഗ് ഡിപ്പാർട്മെന്റുകൾ നയിക്കാൻ നിരവധി നേതാക്കളാൽ ഇന്ത്യ അനുഗ്രഹീതമാണ്. ആർ അശ്വിനും മുഹമ്മദ് ഷമിയും വർഷങ്ങളായി സ്പിന്നിനെയും പേസ് ബൗളിംഗിനെയും നയിക്കുന്നു. ഓഫ് സ്പിന്നറുടെയും പേസറുടെയും ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സ്ഥാനമൊഴിയുന്ന ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ സംസാരിച്ചു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അശ്വിൻ തൻ്റെ 100-ാം ടെസ്റ്റ് കളിച്ചു, അതേസമയം 2023 ഏകദിന ലോകകപ്പ് മുതൽ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് ഷമി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സീമർ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു, നെറ്റ്സിൽ ബൗൾ ചെയ്യാൻ തുടങ്ങി. സീനിയർ ബൗളർമാർക്കായി ഒരു പ്ലാൻ ആവശ്യമാണെന്നും യുവ ബൗളർമാർ അവർക്കൊപ്പം പന്തെറിയണമെന്നും ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മാംബ്രെ പറഞ്ഞു.

“ഷമിയുടെയും അശ്വിൻ്റെയും ഭാവിയെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമാണിത്. ഞങ്ങൾ യുവാക്കളിൽ നിക്ഷേപം നടത്തിയപ്പോൾ, അവരുടെ കൂടെ സീനിയേഴ്‌സ് ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കി. അർഷ്ദീപ് സിംഗ് ആയാലും ആവേശ് ഖാൻ ആയാലും; ഞങ്ങൾ സീനിയറിനെ അവരുടെ അടുത്ത് നിർത്തി, ”അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ 2015-ൽ ഈ പ്രക്രിയ ആരംഭിച്ചു, 2020-ഓടെ പൂൾ തയ്യാറായി. നിങ്ങൾ അർഷ്ദീപിനെ നോക്കുകയാണെങ്കിൽ, 2018-ലെ അണ്ടർ-19 ലോകകപ്പിൽ അദ്ദേഹം പങ്കെടുത്തു, 2024-ൽ സീനിയർ ടീമിൻ്റെ അവിഭാജ്യ ഘടകമായി. യുവ പേസർ നാലോ അഞ്ചോ വര്ഷം എടുത്താണ് ഒന്ന് സെറ്റ് ആകുന്നത്. വർഷങ്ങൾ എടുക്കും അയാൾ അവന്റെ ഉന്നതിയിൽ എത്താൻ. അതിനാൽ സീനിയർ താരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഷമിയും അശ്വിനും കളത്തിൽ ഇറങ്ങുമെന്നാണ് കരുതപെടുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ