ഇംഗ്‌ളണ്ടിന് പിന്നാലെ ഓസ്‌ട്രേലിയയോടും ഇന്ത്യ തോറ്റു ; വനിതാലോകകപ്പില്‍ കാര്യം ഏറെക്കുറെ തീരുമാനമായി

ഇംഗ്‌ളണ്ടിന് പിന്നാലെ ഓസ്‌ട്രേലിയയോടും തോല്‍വി വഴങ്ങിയതോടെ വനിതാലോകകപ്പില്‍ ഇന്ത്യയുടെ കാര്യം ഏറെക്കുറെ തീരുമാനമായി. ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ ഓസീസ് പരാജയപ്പെടുത്തിയത്. ഓക്‌ലന്റില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗിന്റെയും അലീസാ ഹീലിയുടെയും അര്‍ദ്ധ സെഞ്ച്വറികളായിരുന്നു ഇന്ത്യന്‍ ടീമിന് വിനയായത്. വാലറ്റത്ത് മൂണി 30 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നടത്തി. ഇനി മൂന്ന് മത്സരം മാത്രമാണ് ഇന്ത്യയ്ക്ക്് ബാക്കിയുള്ളത്.

വനിതാലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗിന്റെ റെക്കോഡ് നേടിയ ഓസ്‌ട്രേലിയ സെമിയില്‍ എത്തുന്ന ആദ്യ ടീമുമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ എടുത്ത 277 റണ്‍സ് ഓസ്‌ട്രേലിയ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കേ മറികടന്നു. ഇന്ത്യയ്ക്കായി യാസ്തികയും മിതാലിരാജും ഹര്‍മ്മന്‍പ്രീത് കൗറും അര്‍ദ്ധശതകം കുറിച്ചു. ഇനി രണ്ടു മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള ഇന്ത്യ പട്ടികയില്‍ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്. ഓസ്‌ട്രേലിയന്‍ നായിക മെഗ് ലാന്നിംഗിന്റെ ഉജ്വല ബാറ്റിംഗായിരുന്നു ഓസ്‌ട്രേലിയയ്ക്ക് കരുത്തായത്. 107 പന്തുകള്‍ നേരിട്ടതാരം 13 ബൗണ്ടറികളും അടിച്ചുകൂട്ടി.

ഓപ്പണര്‍മാരായ റേച്ചല്‍ ഹെയ്ന്‍സും അലീസാ ഹീലിയും ചേര്‍ന്ന ഓസീസിന് മികച്ച തുടക്കം നല്‍കി. ഹെയ്‌നസ് 53 പന്തില്‍ 43 റണ്‍സ് എടുത്തപ്പോള്‍ ഹീലി 65 പന്തില്‍ 72 റണ്‍സ് എടുത്തു. ഒമ്പത് ബൗണ്ടറികളാണ് ഹീലീ പറത്തിയത്. പിന്നാലെ വന്ന എലീസാ പെറി 28 റണ്‍സ് എടുത്തപ്പോള്‍ ബേത്ത് മൂണി 30 റണ്‍സ് എടുത്തു. ഇതുവരെ ടൂര്‍ണമെന്റില്‍ തിളങ്ങാതെ പോയ നായിക മിതാലി രാജിന്റെ 68 റണ്‍സായിരുന്നു ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോര്‍. 96 പന്തുകളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും താരം പറത്തി.

ഹര്‍മ്മന്‍പ്രീത് കൗര്‍ 47 പന്തുകളില്‍ 57 റണ്‍സാണ് നേടിയത്. ആറ് ബൗണ്ടറികള്‍ പറത്തി. ഓപ്പണിംഗില്‍ സ്മൃതി മന്ദനയ്ക്കും ഷഫാലി വര്‍മ്മയ്ക്കും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. മന്ദന 10 റണ്‍സ് എടുത്തപ്പോള്‍ ഷഫാലിയുടെ സമ്പാദ്യം 12 റണ്‍സായിരുന്നു. വാലറ്റത്ത് പൂജാ വസ്ത്രാകര്‍ 28 പന്തില്‍ 34 റണ്‍സ് അടിച്ചു. ഒരു ബൗണ്ടറിയും രണ്ടു സിക്‌സുമാണ് പറത്തിയത്. ഓസ്‌ട്രേലിയന്‍ ബൗളര്‍ ഡാര്‍സി ബ്രൗണ്‍ എട്ട് ഓവറില്‍ 30 റണ്‍സ് കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തില്‍ അലാനാ കിംഗ് രണ്ടു വിക്കറ്റും എടുത്തു.

Latest Stories

കടുത്ത അതൃപ്തിയില്‍, കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? 12 മണിക്ക് വാർത്താസമ്മേളനം

കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം: എം.വി. ഗോവിന്ദൻ

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ