അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ; ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം

അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും കപ്പ് ജേതാക്കളായി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തി ലോക കിരീടം സ്വന്തമാക്കിയത്. കിരീട നേട്ടത്തിൽ മലയാളി താരം വി ജെ ജോഷിതയും ഭാഗമായി. താരം ടൂർണമെന്റിൽ ഉടനീളമായി 6 വിക്കറ്റുകളാണ്‌ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ ആധിപത്യമാണ് കാഴ്ച വെച്ചത്.

ആദ്യം ബാറ്റ് ചെയ്യ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82 റൺസിന്‌ ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 .2 ഓവറിൽ ലക്ഷ്യം മറികടന്നു.

ടോസ് നഷ്ടപെട്ട ഇന്ത്യയെ ഫീൽഡിങ്ങിനു അയച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. ഇന്ത്യൻ സ്പിന്നർമാർ മികച്ച പ്രകടനമാണ് കളിക്കളത്തിൽ കാഴ്ച വെച്ചത്. ഗോങ്കടി തൃഷ നാല് ഓവറിൽ 15 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ആയുഷി ശുക്ല നാല് ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ ഒമ്പത് റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു. നാല് ഓവറിൽ ആറ് റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ പരുണിക സിസോദിയയും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മീകെ വാന്‍ വൂസ്റ്റ് 23 റൺസ് നേടി ടോപ് സ്കോററായി. 16 റൺസുമായി ജെമ്മ ബോത്തയും 15 റൺസുമായി ഫയ് കൗളിംഗ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. 8 റൺസെടുത്ത ജി കമലാനിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ ടോപ് സ്കോററായി ഗോങ്കടി തൃഷ 44 റൺസോടെയും സനിക ചാല്‍ക്കെ 26 റൺസോടെയും പുറത്താകാതെ നിന്നു.

Latest Stories

കടുത്ത അതൃപ്തിയില്‍, കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? 12 മണിക്ക് വാർത്താസമ്മേളനം

കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം: എം.വി. ഗോവിന്ദൻ

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ