IND vs SA: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം പുറത്ത്

ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിലവിൽ പുനരധിവാസത്തിലാണ്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയുണ്ടായ ഗുരുതരമായ പരിക്കിൽ നിന്ന് അദ്ദേഹം ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്. ആയതിനാൽ നവംബർ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമാകും.

അയ്യറുടെ പരിക്ക് ആദ്യം കരുതിയതിനേക്കാൾ ഗുരുതരമായിരുന്നുവെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഓക്‌സിജന്റെ അളവ് 50 ആയി കുറഞ്ഞു. “ഏകദേശം 10 മിനിറ്റ് നേരത്തേക്ക് അദ്ദേഹത്തിന് ശരിയായി നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് പൂർണ്ണമായ ക്ഷീണം അനുഭവപ്പെട്ടു, സാധാരണ നിലയിലേക്ക് മടങ്ങാൻ കുറച്ച് സമയമെടുത്തു,” ബോർഡ് ഇൻസൈഡർ സ്ഥിരീകരിച്ചു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ, അലക്സ് കാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കറ്റത്. പിന്നാലെ മൈതാനം വിട്ട താരകത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ച മാത്രമാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്.

തിരിച്ചെത്തിയതിന് ശേഷം, അയ്യർ മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലാണ്, മത്സരത്തിന് തയ്യാറാകാൻ അദ്ദേഹത്തിന് ഒരു മാസത്തിലധികം സമയമെടുക്കും. “ബോർഡോ സെലക്ഷൻ പാനലോ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്, അതിനാൽ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള അദ്ദേഹത്തിന്റെ ലഭ്യത അനിശ്ചിതത്വത്തിലാണ്,” ബോർഡിന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

നവംബർ 14 ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് ഏകദിന മത്സരങ്ങളിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ