IND vs SA: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം പുറത്ത്

ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിലവിൽ പുനരധിവാസത്തിലാണ്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയുണ്ടായ ഗുരുതരമായ പരിക്കിൽ നിന്ന് അദ്ദേഹം ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്. ആയതിനാൽ നവംബർ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമാകും.

അയ്യറുടെ പരിക്ക് ആദ്യം കരുതിയതിനേക്കാൾ ഗുരുതരമായിരുന്നുവെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഓക്‌സിജന്റെ അളവ് 50 ആയി കുറഞ്ഞു. “ഏകദേശം 10 മിനിറ്റ് നേരത്തേക്ക് അദ്ദേഹത്തിന് ശരിയായി നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് പൂർണ്ണമായ ക്ഷീണം അനുഭവപ്പെട്ടു, സാധാരണ നിലയിലേക്ക് മടങ്ങാൻ കുറച്ച് സമയമെടുത്തു,” ബോർഡ് ഇൻസൈഡർ സ്ഥിരീകരിച്ചു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ, അലക്സ് കാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കറ്റത്. പിന്നാലെ മൈതാനം വിട്ട താരകത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ച മാത്രമാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്.

തിരിച്ചെത്തിയതിന് ശേഷം, അയ്യർ മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലാണ്, മത്സരത്തിന് തയ്യാറാകാൻ അദ്ദേഹത്തിന് ഒരു മാസത്തിലധികം സമയമെടുക്കും. “ബോർഡോ സെലക്ഷൻ പാനലോ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്, അതിനാൽ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള അദ്ദേഹത്തിന്റെ ലഭ്യത അനിശ്ചിതത്വത്തിലാണ്,” ബോർഡിന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

നവംബർ 14 ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് ഏകദിന മത്സരങ്ങളിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി