IND vs SA: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം പുറത്ത്

ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിലവിൽ പുനരധിവാസത്തിലാണ്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയുണ്ടായ ഗുരുതരമായ പരിക്കിൽ നിന്ന് അദ്ദേഹം ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്. ആയതിനാൽ നവംബർ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമാകും.

അയ്യറുടെ പരിക്ക് ആദ്യം കരുതിയതിനേക്കാൾ ഗുരുതരമായിരുന്നുവെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഓക്‌സിജന്റെ അളവ് 50 ആയി കുറഞ്ഞു. “ഏകദേശം 10 മിനിറ്റ് നേരത്തേക്ക് അദ്ദേഹത്തിന് ശരിയായി നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് പൂർണ്ണമായ ക്ഷീണം അനുഭവപ്പെട്ടു, സാധാരണ നിലയിലേക്ക് മടങ്ങാൻ കുറച്ച് സമയമെടുത്തു,” ബോർഡ് ഇൻസൈഡർ സ്ഥിരീകരിച്ചു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ, അലക്സ് കാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കറ്റത്. പിന്നാലെ മൈതാനം വിട്ട താരകത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ച മാത്രമാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്.

തിരിച്ചെത്തിയതിന് ശേഷം, അയ്യർ മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലാണ്, മത്സരത്തിന് തയ്യാറാകാൻ അദ്ദേഹത്തിന് ഒരു മാസത്തിലധികം സമയമെടുക്കും. “ബോർഡോ സെലക്ഷൻ പാനലോ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്, അതിനാൽ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള അദ്ദേഹത്തിന്റെ ലഭ്യത അനിശ്ചിതത്വത്തിലാണ്,” ബോർഡിന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

നവംബർ 14 ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് ഏകദിന മത്സരങ്ങളിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം