IND vs SA: ഇനി ഞാന്‍ അക്കാര്യം ചെയ്യില്ല, മത്സര ശേഷം മാക്രം

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിന പരമ്പരയിലെ തോല്‍വിയുടെ കാരണം വിശദീകരിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാക്രം. ആദ്യം ബാറ്റിംഗിനിരങ്ങി വലിയ സ്‌കോര്‍ നേടാനായിരുന്നു ശ്രമമമെന്നും എന്നാല്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീണത് ടീമിനെ പ്രതിരോധത്തിലാക്കിയെന്നും മത്സര ശേഷം മാക്രം പറഞ്ഞു.

വിക്കറ്റ് വീഴുമ്പോള്‍ വലിയ കൂട്ടുകെട്ടുകള്‍ ആവശ്യമായിരുന്നു. വിക്കറ്റുകള്‍ വീഴുമ്പോള്‍ ബാറ്റിംഗ് രീതി മാറ്റണം. ആക്രമണ ശൈലി വേണോ പ്രതിരോധിച്ച് കളിക്കണോ എന്ന് ബാറ്റര്‍മാര്‍ക്ക് നിശ്ചയിക്കാം. തീരുമാനം എന്തായാലും സഹതാരവുമായി ആശയ വിനിമയം നടത്തണം. ഇനി ആദ്യം ബാറ്റ് ചെയ്യില്ലെന്നും മാക്രം ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വിയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 116 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ഇന്ത്യയ്ക്കായി ഓപ്പണര്‍ സായ് സുദര്‍ശന്‍ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 43 പന്തുകളില്‍ 55 റണ്‍സെടുത്തു താരം പുറത്താകാതെനിന്നു. ശ്രേയസ് അയ്യരും അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി. 45 പന്തുകളില്‍ 52 റണ്‍സെടുത്താണു ശ്രേയസ് മടങ്ങിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് അഞ്ചും ആവേശ് ഖാന്‍ നാലും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി