IND VS PAK: ഈ ഇന്ത്യയെ ഞങ്ങൾ തീർത്തിരിക്കും, ഞായറാഴ്ച പാകിസ്ഥാന്റെ ദിനമായിരിക്കും; ആത്മവിശ്വാസത്തിൽ പാക് ഇതിഹാസങ്ങൾ പറഞ്ഞത് ഇങ്ങനെ

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റെങ്കിലും 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷൊയ്ബ് മാലിക്കും ഷോയിബ് അക്തറും പറഞ്ഞു. കറാച്ചിയിൽ ന്യൂസിലൻഡിനെതിരെ പാകിസ്ഥാൻ 60 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങുക ആയിരുന്നു. മത്സരത്തിൽ തങ്ങൾക്ക് ഒരു പൊരുതാൻ പോലും ആയില്ല എന്നുള്ളത് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നു. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരായ നിർണായക പോരാട്ടം നടക്കുമ്പോൾ അതിൽ ജയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ അടുത്ത റൗണ്ടിൽ എത്താതെ പുറത്താകും.

ഷൊയ്ബ് അക്തറിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച ഷൊയ്ബ് മാലിക് അടുത്ത കളിയിൽ പാക്കിസ്ഥാൻ ജയിക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു, വരാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് ഇപ്പോഴും ശക്തമായ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ അടുത്ത മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങൾക്ക് നല്ല അവസരമുണ്ടെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു. അത് ജയിച്ചുകഴിഞ്ഞാൽ പിന്നെ ബംഗ്ലാദേശ് മത്സരത്തിലേക്ക് ശ്രദ്ധിക്കാം. ഇപ്പോൾ ആത്മവീര്യവും ആത്മവിശ്വാസവും കുറവാണെന്ന് എനിക്കറിയാം, പക്ഷേ ടീമിൻ്റെ സ്പിരിറ്റ്, ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു, ”അദ്ദേഹം പറഞ്ഞു.

“ഈ ടീമിനുള്ളിൽ ഇന്ത്യയെ തോൽപ്പിക്കാനുള്ള കഴിവുള്ള താരങ്ങൾ ഉണ്ടെന്ന് ഞാൻ അത് ശരിക്കും വിശ്വസിക്കുന്നു. ശരിക്കും ഒരു ഡു ഓർ ഡൈ അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഹീറോ എന്ന നിലയിൽ തൽക്ഷണം അംഗീകാരം ലഭിക്കും. വലിയൊരു അവസരമുണ്ട്, സമ്മർദമുണ്ടെങ്കിലും, പാക്കിസ്ഥാൻ ജയിക്കും ”മാലിക് കൂട്ടിച്ചേർത്തു.

അതേസമയം നിലവിലെ ഫോമിൽ ഇന്ത്യക്ക് തന്നെയാണ് ജയസാധ്യത എന്നാണ് ക്രിക്കറ്റ് വിദഗ്ധർ അടക്കം പറയുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അനായാസം ഇന്ത്യ ജയിച്ചു കയറിയിരുന്നു . സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 229 റൺസ് വിജയലക്ഷ്യം 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

129 ബോൾ നേരിട്ട ഗിൽ രണ്ട് സിക്സിൻറെയും 9 ഫോറിൻറെയും അകമ്പടിയിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്നു. ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിത് ശർമ്മ, 36 ബോളിൽ 41, വിരാട് കോഹ്‌ലി 38 ബോളിൽ 22, ശ്രേയസ് അയ്യർ 17 ബോളിൽ 15, അക്‌സർ പട്ടേൽ 12 ബോളിൽ 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കെഎൽ രാഹുൽ 47 ബോളിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ