IND VS ENG: മോനെ സിറാജേ ആ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ബുംറയ്ക്ക് പറ്റിയത് പോലെ നിനക്കും സംഭവിക്കും: ആർ പി സിങ്

ആൻഡേഴ്സൺ-ടെണ്ടുൽക്കറിലെ പരമ്പരയിലെ നിർണായകമായ അ‍ഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം. മുഹമ്മദ് സിറാജിന്റെ സംഹാരതാണ്ഡവത്തിനാണ് ഇംഗ്ലണ്ട് ഇരയായത്. കൂടാതെ സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയുടെയും ബോളിം​ഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ അ‍ഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു.

ഇന്ത്യൻ താരം ജസ്പ്രീത് ബുംറ പുറം വേദനയെ തുടർന്നാണ് അവസാന ടെസ്റ്റിൽ നിന്ന് പിന്മാറിയത്. അതിനാൽ തന്നെ ടീമിന്റെ ബോളിങ് യൂണിറ്റിനെ മുഹമ്മദ് സിറാജ് നയിക്കേണ്ടി വന്നു. സിറാജ് ഇടയ്ക്ക് വിശ്രമം എടുത്തില്ലെങ്കിൽ ബുംറയെ പോലെ പരിക്ക് സംഭവിക്കാനുള്ള സാധ്യത കൂടുതലായിരിക്കും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ പി സിങ്.

ആർ പി സിങ് പറയുന്നത് ഇങ്ങനെ:

” “ഭാവിയിൽ സിറാജിന് പരിക്കേൽക്കുന്നത് തടയാൻ വർക്ക് ലോഡ് മാനേജ്മെന്റ് നിർണായകമാകും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ ഫാസ്റ്റ് ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ബുംറയുടെ കാര്യത്തിൽ ചെയ്തതുപോലെ സിറാജിന്റെ വർക്ക് ലോഡും ടീം മാനേജ്മെന്റ് കൈകാര്യം ചെയ്യണം”

ആർ പി സിങ് തുടർന്നു:

“മികച്ച വർക്ക്‌ലോഡ് മാനേജ്‌മെന്റ് കാരണം, ഏകദിനത്തിലും ടി20 ലോകകപ്പിലും മികച്ച രീതിയിൽ പന്തെറിയാൻ ബുംറയ്ക്ക് സാധിച്ചു. സിറാജും ഇതേ ലീഗിലാണ്. അദ്ദേഹത്തെയും പരിക്കുകളില്‍ നിന്നും സംരക്ഷിക്കണം. അതിനായി അദ്ദേഹത്തിന്റെ വര്‍ക്ക് ലോഡില്‍ ശ്രദ്ധ നല്‍കണം” ആർ പി സിങ് പറഞ്ഞു.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും