IND VS ENG: ''കളിക്കാർ റോബോട്ടുകളല്ല, അദ്ദേഹത്തെ ശിക്ഷിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു''; ഐസിസിയെ വിമർശിച്ച് നാസർ ഹുസൈൻ

ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിനിടെ ഇരു ടീമുകളിലെയും കളിക്കാർ ചൂടേറിയ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഓപ്പണർമാർ സമയം പാഴാക്കുകയായിരുന്നു, ഇത് ഇന്ത്യൻ ടീമിനെ അസ്വസ്ഥരാക്കി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സാക്ക് ക്രാളിയും പരസ്പരം വാക്കുകൾ കൊണ്ട് കോർത്തു. അടുത്ത ദിവസം ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ ബെൻ സ്റ്റോക്സും ദേഷ്യത്തോടെ പ്രതികരിച്ചു.

രണ്ടാം ഇന്നിം​ഗ്സിൽ മുഹമ്മദ് സിറാജ് ബെൻ ഡക്കറ്റിന് തീക്ഷ്ണമായ യാത്രയയപ്പ് നൽകി. ഇതിൽ ഐസിസി അദ്ദേഹത്തെ ശിക്ഷിച്ചു. ആ യാത്രയയപ്പ് പെനാൽറ്റി അർഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു.

“ടെസ്റ്റിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് ഇന്ത്യ ക്രോളിയെ എങ്ങനെ ലക്ഷ്യമിട്ടുവെന്നതായിരുന്നു. ഇംഗ്ലണ്ട് ഓപ്പണർമാർ അവരുടെ തുടക്കം 90 സെക്കൻഡ് വൈകിപ്പിച്ചു! അവർ വളരെ സമർത്ഥരായിരുന്നു, പതുക്കെ പടികൾ ഇറങ്ങി. ഇന്ത്യ അവരെ ശരിയായി കൈകാര്യം ചെയ്തു, അത് എല്ലാവരേയും ആവേശഭരിതരാക്കി “, നാസർ ഹുസൈൻ പറഞ്ഞു.

സിറാജ് ടീമില്‍ വേണമെന്നു നിങ്ങളും ആഗ്രഹിക്കും. അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നു എനിക്കു തോന്നുന്നില്ല. സിറാജ് ലൈനിന് വളരെ ക്ലോസായിട്ടാണ് പോയത്, ഡക്കെറ്റിന്റെ മുഖത്തിന് അരികിലേക്കും വന്നു. പക്ഷെ ഡക്കെറ്റിനോടു അതിക്രമിച്ചു കടന്നിട്ടില്ല.

പിച്ചിനു പുറത്തേക്കു കടക്കുന്നതിനായി ഡക്കെറ്റാണ് സിറാജിന്റെ ദിശയിലേക്കു പോയത്. തോള്‍ കൊണ്ട് മനപ്പൂര്‍വ്വമുള്ള ഒരു ഏറ്റുമുട്ടലായിരുന്നില്ല അത്. വികാരങ്ങളുടെ ഒരു ഗെയിമാണ് ഇതെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു ആവശ്യം 22 റോബോട്ടുകളെയല്ല. തനിക്കു ടെന്‍ഷന്‍ ഇഷ്ടമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ