IND VS ENG: ''കളിക്കാർ റോബോട്ടുകളല്ല, അദ്ദേഹത്തെ ശിക്ഷിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു''; ഐസിസിയെ വിമർശിച്ച് നാസർ ഹുസൈൻ

ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിനിടെ ഇരു ടീമുകളിലെയും കളിക്കാർ ചൂടേറിയ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഓപ്പണർമാർ സമയം പാഴാക്കുകയായിരുന്നു, ഇത് ഇന്ത്യൻ ടീമിനെ അസ്വസ്ഥരാക്കി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സാക്ക് ക്രാളിയും പരസ്പരം വാക്കുകൾ കൊണ്ട് കോർത്തു. അടുത്ത ദിവസം ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ ബെൻ സ്റ്റോക്സും ദേഷ്യത്തോടെ പ്രതികരിച്ചു.

രണ്ടാം ഇന്നിം​ഗ്സിൽ മുഹമ്മദ് സിറാജ് ബെൻ ഡക്കറ്റിന് തീക്ഷ്ണമായ യാത്രയയപ്പ് നൽകി. ഇതിൽ ഐസിസി അദ്ദേഹത്തെ ശിക്ഷിച്ചു. ആ യാത്രയയപ്പ് പെനാൽറ്റി അർഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു.

“ടെസ്റ്റിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് ഇന്ത്യ ക്രോളിയെ എങ്ങനെ ലക്ഷ്യമിട്ടുവെന്നതായിരുന്നു. ഇംഗ്ലണ്ട് ഓപ്പണർമാർ അവരുടെ തുടക്കം 90 സെക്കൻഡ് വൈകിപ്പിച്ചു! അവർ വളരെ സമർത്ഥരായിരുന്നു, പതുക്കെ പടികൾ ഇറങ്ങി. ഇന്ത്യ അവരെ ശരിയായി കൈകാര്യം ചെയ്തു, അത് എല്ലാവരേയും ആവേശഭരിതരാക്കി “, നാസർ ഹുസൈൻ പറഞ്ഞു.

സിറാജ് ടീമില്‍ വേണമെന്നു നിങ്ങളും ആഗ്രഹിക്കും. അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നു എനിക്കു തോന്നുന്നില്ല. സിറാജ് ലൈനിന് വളരെ ക്ലോസായിട്ടാണ് പോയത്, ഡക്കെറ്റിന്റെ മുഖത്തിന് അരികിലേക്കും വന്നു. പക്ഷെ ഡക്കെറ്റിനോടു അതിക്രമിച്ചു കടന്നിട്ടില്ല.

പിച്ചിനു പുറത്തേക്കു കടക്കുന്നതിനായി ഡക്കെറ്റാണ് സിറാജിന്റെ ദിശയിലേക്കു പോയത്. തോള്‍ കൊണ്ട് മനപ്പൂര്‍വ്വമുള്ള ഒരു ഏറ്റുമുട്ടലായിരുന്നില്ല അത്. വികാരങ്ങളുടെ ഒരു ഗെയിമാണ് ഇതെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു ആവശ്യം 22 റോബോട്ടുകളെയല്ല. തനിക്കു ടെന്‍ഷന്‍ ഇഷ്ടമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ