IND VS ENG: ''കളിക്കാർ റോബോട്ടുകളല്ല, അദ്ദേഹത്തെ ശിക്ഷിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു''; ഐസിസിയെ വിമർശിച്ച് നാസർ ഹുസൈൻ

ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിനിടെ ഇരു ടീമുകളിലെയും കളിക്കാർ ചൂടേറിയ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഓപ്പണർമാർ സമയം പാഴാക്കുകയായിരുന്നു, ഇത് ഇന്ത്യൻ ടീമിനെ അസ്വസ്ഥരാക്കി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സാക്ക് ക്രാളിയും പരസ്പരം വാക്കുകൾ കൊണ്ട് കോർത്തു. അടുത്ത ദിവസം ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ ബെൻ സ്റ്റോക്സും ദേഷ്യത്തോടെ പ്രതികരിച്ചു.

രണ്ടാം ഇന്നിം​ഗ്സിൽ മുഹമ്മദ് സിറാജ് ബെൻ ഡക്കറ്റിന് തീക്ഷ്ണമായ യാത്രയയപ്പ് നൽകി. ഇതിൽ ഐസിസി അദ്ദേഹത്തെ ശിക്ഷിച്ചു. ആ യാത്രയയപ്പ് പെനാൽറ്റി അർഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു.

“ടെസ്റ്റിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് ഇന്ത്യ ക്രോളിയെ എങ്ങനെ ലക്ഷ്യമിട്ടുവെന്നതായിരുന്നു. ഇംഗ്ലണ്ട് ഓപ്പണർമാർ അവരുടെ തുടക്കം 90 സെക്കൻഡ് വൈകിപ്പിച്ചു! അവർ വളരെ സമർത്ഥരായിരുന്നു, പതുക്കെ പടികൾ ഇറങ്ങി. ഇന്ത്യ അവരെ ശരിയായി കൈകാര്യം ചെയ്തു, അത് എല്ലാവരേയും ആവേശഭരിതരാക്കി “, നാസർ ഹുസൈൻ പറഞ്ഞു.

സിറാജ് ടീമില്‍ വേണമെന്നു നിങ്ങളും ആഗ്രഹിക്കും. അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നു എനിക്കു തോന്നുന്നില്ല. സിറാജ് ലൈനിന് വളരെ ക്ലോസായിട്ടാണ് പോയത്, ഡക്കെറ്റിന്റെ മുഖത്തിന് അരികിലേക്കും വന്നു. പക്ഷെ ഡക്കെറ്റിനോടു അതിക്രമിച്ചു കടന്നിട്ടില്ല.

പിച്ചിനു പുറത്തേക്കു കടക്കുന്നതിനായി ഡക്കെറ്റാണ് സിറാജിന്റെ ദിശയിലേക്കു പോയത്. തോള്‍ കൊണ്ട് മനപ്പൂര്‍വ്വമുള്ള ഒരു ഏറ്റുമുട്ടലായിരുന്നില്ല അത്. വികാരങ്ങളുടെ ഒരു ഗെയിമാണ് ഇതെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു ആവശ്യം 22 റോബോട്ടുകളെയല്ല. തനിക്കു ടെന്‍ഷന്‍ ഇഷ്ടമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്