ഗബ്ബയിലും വില്ലനായി പരിക്ക്; ബോളെടുത്ത് രോഹിത് ശര്‍മ്മ

ഓസീസ് പര്യടനത്തില്‍ ഇന്ത്യയെ വിടാതെ പിന്തുടര്‍ന്ന് പരിക്ക്. പ്രമുഖ ബോളര്‍മാരെല്ലാം പരിക്കേറ്റ് പുറത്തിരിക്കുന്ന മത്സരത്തില്‍ യുവ ബോളര്‍മാരെയുമാണ് ഇന്ത്യ ഗബ്ബയില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അവിടെയും പരിക്ക് വില്ലനായിരിക്കുകയാണ്. ഇത്തവണ നവ്ദീപ് സെയ്നിക്കാണ് പരിക്കേറ്റിരിക്കുന്നത്.

എട്ടാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് സെയ്‌നിക്ക് പരിക്കേറ്റത്. ഒരു പന്ത് ബാക്കി നില്‍ക്കെ ഓവര്‍ മുഴുമിപ്പിക്കാന്‍ സാധിക്കാതെ സെയ്നി പവലിയനിലേക്ക് മടങ്ങി. അടിവയറിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സെയ്നിയുടെ പിന്‍മാറ്റം.

സെയ്നി മുഴുമിപ്പിക്കാതെ വിട്ട അവസാന പന്ത് എറിഞ്ഞ് രോഹിത് ശര്‍മ്മയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. സെയ്‌നിയെ പരിശോധനയ്ക്ക് വിധേയനാക്കിയതായി ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഘം വ്യക്തമാക്കി.

ഗബ്ബയില്‍ 7.5 ഓവര്‍ എറിഞ്ഞ സെയ്‌നി 21 റണ്‍സ് മാത്രം വഴങ്ങി മികച്ച നിലയില്‍ നില്‍ക്കുമ്പോഴാണ് പരിക്ക് കീഴ്‌പ്പെടുത്തിയത്. അരങ്ങേറ്റ കളിക്കാരായ നടരാജന്‍ രണ്ടു വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ