ക്രിക്കറ്റിന്റെ ഭാഷയിലും സിക്കന്ദറിന് പോരാളി എന്ന ഒരേയൊരു അര്‍ത്ഥമേ ഉള്ളൂ

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യ കീഴടക്കുമ്പോള്‍, പേര്‍ഷ്യക്കാര്‍ അദ്ദേഹത്തിന് ഒരു പേര് നല്‍കി, ‘സിക്കന്ദര്‍ ‘. പേര്‍ഷ്യന്‍ ഭാഷയില്‍ സിക്കന്ദറെന്നാല്‍ പോരാളി എന്നാണ് അര്‍ത്ഥം.

കഴിഞ്ഞദിവസം ഹരാരയില്‍, സിംബാവിയന്‍ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയുടെ പ്രതിഫലനം പോലെ നിര്‍ജീവവും വിരസവുമായിരുന്ന ഒരു മത്സരത്തിലേക്ക് ആവേശത്തിന്റെ ശ്വേതരക്താണുക്കള്‍ കുത്തിനിറച്ചുകൊണ്ട് സിക്കന്ദര്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ ഒറ്റക്കൊരു പോരാട്ടം നടത്തി.

ആദ്യ രണ്ട് മത്സരങ്ങളിലും ഒരു പോരാട്ടവും കാഴ്ച്ചവെയ്ക്കാതെ കീഴടങ്ങിയ ഒരു ടീം, വെറും ഫോര്‍മാലിറ്റി മാത്രമായ അവസാന മത്സരത്തില്‍ 290 എന്ന മികച്ച സ്‌കോര്‍ പിന്തുടരുമ്പോള്‍, 36 ആം ഓവറില്‍ 169/7 എന്ന നിലയിലേക്ക് തകര്‍ന്ന് പോയ അവസ്ഥയില്‍ നില്‍കുന്നു. അപ്പോള്‍ ലോകത്തിന്റെ നാനാ ഭാഗത്തുള്ള ക്രിക്കറ്റ് ലേഖകന്‍മാരെല്ലാം ഒരുപക്ഷെ, ശുഭമാന്‍ ഗില്ലിന്റെ സെഞ്ച്വറിയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള, ഇന്ത്യയുടെ മറ്റൊരു ക്ലിനിക്കല്‍ പെര്‍ഫോമന്‍സിനെ വര്‍ണ്ണിച്ചുകൊണ്ടുള്ള, സിoബാവിയന്‍ ക്രിക്കറ്റിന്റെ പരിതാപകരമായ സ്ഥിതിയില്‍ പരിതപിച്ചുകൊണ്ടുള്ള തങ്ങളുടെ മാച്ച് റിപ്പോര്‍ട്ടിന്റെ ഫൈനല്‍ ടച്ചപ്പിലായിരുന്നിരിക്കും.

പക്ഷെ അവരുടെ റിപ്പോര്‍ട്ടിന്റെ അംഗവിധാനത്തെയാകമാനം പുനര്‍നിര്‍മിക്കുന്ന കാര്യങ്ങളാണ് സിക്കന്ദര്‍ റാസ എന്ന ബാറ്റര്‍ പിന്നീടങ്ങോട്ടു ചെയ്തു കൂട്ടിയത്. താക്കൂറിനും, ആവേഷ് ഖാനുമെ തിരെ തുടരെ തുടരെ ബൗണ്ടറികള്‍, ദീപക് ചഹാറിനെ എക്‌സ്ട്രാ കവറിന് മുകളിലൂടെ പറത്തിയ സിക്‌സര്‍, ഷോര്‍ട് ഫൈന്‍ ലെഗ്ഗ് ഫീല്‍ഡറെ മുതലെടുത്തു കൊണ്ട് സ്‌കൂപിലൂടെ നേടിയ ബൗണ്ടറി.. ഒരു വേള അപ്രപ്യമാണെന്ന്‌ തോന്നിയിരുന്നു ലക്ഷ്യത്തെ അയാള്‍ 13 പന്തില്‍ 17 എന്ന കൈയെത്തും ദൂരത്തെക്കടുപ്പിച്ചു.

ഒടുവില്‍ ലക്ഷ്യത്തിന് 15 റണ്‍സ് അകലെ, ലോങ്ങ് ഓണ്‍ ബൗണ്ടറി ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഗില്ലിന്റെ മനോഹരമായൊരു ക്യാച്ചില്‍ ആ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍, രാജ്യാതിര്‍ത്തികളുടെ വേര്‍തിരിവുകള്‍ എങ്ങോ പോയി മറയുകയും, ആ മനുഷ്യന്‍ ഈ അവസാന നിമിഷമിങ്ങനെ വീണുപോകാതിരുന്നിരുന്നെങ്കിലെന്ന് ഒരു വേള ചിന്തിച്ചു പോകുകയും ചെയ്ത് പോയി.

ഫ്ളവര്‍ സഹോദരന്‍മാരും, ക്യാമ്പലും, ജോണ്‍സണും, സ്ട്രീക്കും, ഓലോങ്കയുമൊക്കെ അടങ്ങിയിരുന്ന സിംബാവിയന്‍ ക്രിക്കറ്റിന്റെ സമൃദ്ധമായ ഇന്നലെകളുടെ പോരാട്ടവീര്യത്തിന്റെ ഗതകാലസ്മരണകളുണര്‍ത്തി റാസ നടന്നകലുമ്പോള്‍ മനസ്സിങ്ങനെ മന്ത്രിച്ചു.. ‘ക്രിക്കറ്റിന്റെ ഭാഷയിലും സിക്കന്ദറിന് പോരാളി എന്ന ഒരേയൊരു അര്‍ത്ഥമേയൊള്ളു’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി