ക്രിക്കറ്റിന്റെ ഭാഷയിലും സിക്കന്ദറിന് പോരാളി എന്ന ഒരേയൊരു അര്‍ത്ഥമേ ഉള്ളൂ

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യ കീഴടക്കുമ്പോള്‍, പേര്‍ഷ്യക്കാര്‍ അദ്ദേഹത്തിന് ഒരു പേര് നല്‍കി, ‘സിക്കന്ദര്‍ ‘. പേര്‍ഷ്യന്‍ ഭാഷയില്‍ സിക്കന്ദറെന്നാല്‍ പോരാളി എന്നാണ് അര്‍ത്ഥം.

കഴിഞ്ഞദിവസം ഹരാരയില്‍, സിംബാവിയന്‍ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയുടെ പ്രതിഫലനം പോലെ നിര്‍ജീവവും വിരസവുമായിരുന്ന ഒരു മത്സരത്തിലേക്ക് ആവേശത്തിന്റെ ശ്വേതരക്താണുക്കള്‍ കുത്തിനിറച്ചുകൊണ്ട് സിക്കന്ദര്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ ഒറ്റക്കൊരു പോരാട്ടം നടത്തി.

ആദ്യ രണ്ട് മത്സരങ്ങളിലും ഒരു പോരാട്ടവും കാഴ്ച്ചവെയ്ക്കാതെ കീഴടങ്ങിയ ഒരു ടീം, വെറും ഫോര്‍മാലിറ്റി മാത്രമായ അവസാന മത്സരത്തില്‍ 290 എന്ന മികച്ച സ്‌കോര്‍ പിന്തുടരുമ്പോള്‍, 36 ആം ഓവറില്‍ 169/7 എന്ന നിലയിലേക്ക് തകര്‍ന്ന് പോയ അവസ്ഥയില്‍ നില്‍കുന്നു. അപ്പോള്‍ ലോകത്തിന്റെ നാനാ ഭാഗത്തുള്ള ക്രിക്കറ്റ് ലേഖകന്‍മാരെല്ലാം ഒരുപക്ഷെ, ശുഭമാന്‍ ഗില്ലിന്റെ സെഞ്ച്വറിയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള, ഇന്ത്യയുടെ മറ്റൊരു ക്ലിനിക്കല്‍ പെര്‍ഫോമന്‍സിനെ വര്‍ണ്ണിച്ചുകൊണ്ടുള്ള, സിoബാവിയന്‍ ക്രിക്കറ്റിന്റെ പരിതാപകരമായ സ്ഥിതിയില്‍ പരിതപിച്ചുകൊണ്ടുള്ള തങ്ങളുടെ മാച്ച് റിപ്പോര്‍ട്ടിന്റെ ഫൈനല്‍ ടച്ചപ്പിലായിരുന്നിരിക്കും.

പക്ഷെ അവരുടെ റിപ്പോര്‍ട്ടിന്റെ അംഗവിധാനത്തെയാകമാനം പുനര്‍നിര്‍മിക്കുന്ന കാര്യങ്ങളാണ് സിക്കന്ദര്‍ റാസ എന്ന ബാറ്റര്‍ പിന്നീടങ്ങോട്ടു ചെയ്തു കൂട്ടിയത്. താക്കൂറിനും, ആവേഷ് ഖാനുമെ തിരെ തുടരെ തുടരെ ബൗണ്ടറികള്‍, ദീപക് ചഹാറിനെ എക്‌സ്ട്രാ കവറിന് മുകളിലൂടെ പറത്തിയ സിക്‌സര്‍, ഷോര്‍ട് ഫൈന്‍ ലെഗ്ഗ് ഫീല്‍ഡറെ മുതലെടുത്തു കൊണ്ട് സ്‌കൂപിലൂടെ നേടിയ ബൗണ്ടറി.. ഒരു വേള അപ്രപ്യമാണെന്ന്‌ തോന്നിയിരുന്നു ലക്ഷ്യത്തെ അയാള്‍ 13 പന്തില്‍ 17 എന്ന കൈയെത്തും ദൂരത്തെക്കടുപ്പിച്ചു.

ഒടുവില്‍ ലക്ഷ്യത്തിന് 15 റണ്‍സ് അകലെ, ലോങ്ങ് ഓണ്‍ ബൗണ്ടറി ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഗില്ലിന്റെ മനോഹരമായൊരു ക്യാച്ചില്‍ ആ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍, രാജ്യാതിര്‍ത്തികളുടെ വേര്‍തിരിവുകള്‍ എങ്ങോ പോയി മറയുകയും, ആ മനുഷ്യന്‍ ഈ അവസാന നിമിഷമിങ്ങനെ വീണുപോകാതിരുന്നിരുന്നെങ്കിലെന്ന് ഒരു വേള ചിന്തിച്ചു പോകുകയും ചെയ്ത് പോയി.

ഫ്ളവര്‍ സഹോദരന്‍മാരും, ക്യാമ്പലും, ജോണ്‍സണും, സ്ട്രീക്കും, ഓലോങ്കയുമൊക്കെ അടങ്ങിയിരുന്ന സിംബാവിയന്‍ ക്രിക്കറ്റിന്റെ സമൃദ്ധമായ ഇന്നലെകളുടെ പോരാട്ടവീര്യത്തിന്റെ ഗതകാലസ്മരണകളുണര്‍ത്തി റാസ നടന്നകലുമ്പോള്‍ മനസ്സിങ്ങനെ മന്ത്രിച്ചു.. ‘ക്രിക്കറ്റിന്റെ ഭാഷയിലും സിക്കന്ദറിന് പോരാളി എന്ന ഒരേയൊരു അര്‍ത്ഥമേയൊള്ളു’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും