'പഴയതു പോലെ ഓടാന്‍ വയ്യ'; വിക്കറ്റ് ആഘോഷം പരിഷ്കരിച്ച് താഹിര്‍

വിക്കറ്റ് വീഴ്ത്തിയതിനു ശേഷമുള്ള ആഘോഷം കൊണ്ട് പ്രശസ്തനാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഓരോ വിക്കറ്റ് വീഴ്ത്തിയ ശേഷവും ഗ്രൗണ്ടിലൂടെ ഇരുകൈകളും വിടര്‍ത്തി ഓടിയാണ് താരം ആഹ്ലാദം പ്രകടിപ്പിക്കുക. എന്നാല്‍ ഓട്ടം മടുത്തത് കൊണ്ടാണോ, പഴയതുപോലെ സാധിക്കാത്തതു കൊണ്ടാണോ വിക്കറ്റ് ആഘോഷം പരിഷ്‌ക്കരിച്ചിരിക്കുകയാണ് താഹിര്‍.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്യാച്ച് എടുത്ത ശേഷം താഹിര്‍ നടത്തിയ വൃത്യസ്തമായ ആഘോഷം ശ്രദ്ധ നേടിയിരിക്കുകയാണ്. മുല്‍ത്താന്‍ സുല്‍ത്താന്‍സ് താരമായ താഹിര്‍ കറാച്ചി കിംഗ്‌സിനെതിരായ മത്സരത്തിനിടെയാണ് തകര്‍പ്പന്‍ ക്യാച്ച് നേടിയത്. കറാച്ചി കിംഗ്സിന്റെ ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്റെ സിക്സര്‍ പറത്താനുള്ള ശ്രമം റണ്ണിംഗ് ക്യാച്ചിലൂടെ താഹിര്‍ അവസാനിപ്പിക്കുകയായിരുന്നു.

സാധാരണ ഇത്തരം അവസരങ്ങളില്‍ മൈതാനത്തിലൂടെ ഓടി ആഹ്ലാദ പ്രകടനം നടത്താറുള്ള താഹിര്‍ ഇത്തവണ കിടന്ന് കാലിന്റെ മുകളില്‍ കാല് കയറ്റിവെച്ചാണ് ആഘോഷിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ താഹിറിന്റെ ആഹ്ലാദ പ്രകടത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വരുന്നത്. “കിലോമീറ്ററുകള്‍ ഓടിത്തീര്‍ത്ത താഹിര്‍ ഒടുവില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു, പഴയതു പോലെ ഓടാന്‍ വയ്യ” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. താഹിര്‍ ഓടിയുള്ള വിക്കറ്റാഘോഷം അവസാനിപ്പിച്ചെന്നു തന്നെയാണ് ആരാധക വിലയിരുത്തല്‍.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്