ലങ്കയിലേക്ക് വന്നാൽ കല്ലെറിയപ്പെടും എന്നുറപ്പാണ്, നീ വന്നാൽ ആളുകൾ നിന്നെ വെറുതെ വിടില്ല; ഷാക്കിബിന് വെല്ലുവിളിയുമായി ഏഞ്ചലോ മാത്യൂസിന്റെ സഹോദരൻ

‘ടൈംഡ് ഔട്ട്’ സാഗയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസന് കടുത്ത മുന്നറിയിപ്പുമായി ശ്രീലങ്കൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസിന്റെ സഹോദരൻ ട്രെവിൻ മാത്യൂസ്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം മൈതാനത്ത് നിരവധി ചൂടേറിയ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബ് അൽ ഹസന്റെ അപ്പീലിനെത്തുടർന്ന് വിചിത്രമായ പുറത്താകലിന് ഏയ്ഞ്ചലോ മാത്യൂസ് ഇരയായതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈംഡ്-ഔട്ട് പുറത്താകലിനും മൈതാനം സാക്ഷ്യം വഹിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററാണ് ഏഞ്ചലോ മാത്യൂസ്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റർ പുറത്തായി, രണ്ടു മിനിറ്റിനകം അടുത്ത ബാറ്റർ പന്തു നേരിടാൻ തയാറാകണമെന്നാണ്. അല്ലെങ്കിൽ എതിർ ടീമിന് ടൈംഡ് ഔട്ട് ആവശ്യപ്പെടാം. മാത്യൂസ് ക്രീസിലെത്താൻ തന്നെ വൈകിയതിനാൽ മാത്യൂസിന്റെ ഹെൽമറ്റ് സ്‌ട്രാപ്പ് പൊട്ടിയത് കാര്യമാക്കുന്നില്ലെന്ന് അമ്പയർമാർ രേഖപ്പെടുത്തി. ഇതിന് മറുപടിയായി, വെറ്ററൻ താരം ഇതിന്റെ വീഡിയോ തെളിവുകൾ പോസ്റ്റ് ചെയ്യുകയും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലും ഷാക്കിബ് അൽ ഹസനും ബംഗ്ലാദേശ് ടീമിനുമെതിരെ ആക്രമണം നടത്തുകയും ചെയ്തു.

ഷാകിബ് ചെയ്ത പ്രവർത്തിയെക്കുറിച്ച് ട്രാവിൻ മാത്യൂസ് ഡെക്കാൻ ക്രോൺസൈലിനോട് പറഞ്ഞു: “ഞങ്ങൾ വളരെ നിരാശരാണ്. ബംഗ്ലാദേശി ക്യാപ്റ്റന് സ്പോർട്സ് സ്പിരിറ്റ് ഇല്ല, മാന്യൻമാരുടെ കളിയിൽ മനുഷ്യത്വം കാണിച്ചില്ല. ഷാക്കിബിന് ശ്രീലങ്കയിൽ ഇനി സ്വാഗതം ഇല്ല. അദ്ദേഹം ഇവിടെ വന്നാൽ അന്താരാഷ്ട്ര അല്ലെങ്കിൽ എൽപിഎൽ മത്സരങ്ങൾ കളിക്കാൻ വന്നാൽ കല്ലെറിയപ്പെടും. അല്ലെങ്കിൽ അദ്ദേഹത്തിന് ആരാധകരുടെ ശല്യം നേരിടേണ്ടിവരും.

അതേസമയം തന്റെ പ്രവർത്തിയെ ന്യായീകരിക്കുകയാണ് ഷാകിബ് ചെയ്തത്. എന്റെ ടീമിലെ ഫീൽഡർമാരിൽ ഒരാളാണ് ഇപ്പോൾ നിങ്ങൾ വിക്കറ്റിനു വേണ്ടി അപ്പീൽ ചെയ്യുകയാണെങ്കിൽ മാത്യൂസ് ഔട്ടായിരിക്കുമെന്നു പറഞ്ഞത്. ഇതേ തുടർന്നു ഞാൻ അമ്പയറോടു അപ്പീൽ ചെയ്യുകയായിരുന്നു. നിങ്ങൾ കാര്യമായി തന്നെ പറഞ്ഞതാണോ ഇതെന്നും അപ്പീൽ പിൻവലിക്കുന്നുണ്ടോയെന്നും അമ്പയർ എന്നോടു ചോദിക്കുകയും ചെയ്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം