ഇങ്ങനാണെങ്കില്‍ ഇനിയും തോല്‍ക്കും; ഇന്ത്യയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുന്‍താരം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിംഗ്. ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് സമീപനത്തിലെ പ്രശ്നമാണ് തിരിച്ചടിയായി മാറിയതെന്ന് ആര്‍പി സിംഗ് പറഞ്ഞു.

‘ഏകദിനത്തില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അവരുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. ഈ ഫോര്‍മാറ്റില്‍ വലിയ ഷോട്ടുകള്‍ക്കു ശ്രമിക്കുന്നതിനും എല്ലാ സമയത്തും ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യുന്നതിനും വലിയ വില നല്‍കേണ്ടി വരും. ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്യേണ്ടതുണ്ടത് പ്രധാനമാണ്.’

‘ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുകയെന്നത് വാലറ്റക്കാരെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരില്‍ ആയിരിക്കും. ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാ
ണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സെന രാജ്യങ്ങളില്‍ ഇന്ത്യക്കു ഏകദിന പരമ്പര നേടാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം’ ആര്‍പി സിംഗ് പറഞ്ഞു.

ആറു വിക്കറ്റുമായി ടോപ്പ്ലേ കൊടുങ്കാറ്റായപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ 100 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഈ ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തുകയും ചെയ്തു. 247 റണ്‍സെന്ന അത്ര ദുഷ്‌കരമല്ലാത്ത വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ പോരാട്ടം 38.5 ഓവറില്‍ 146ന് അവസാനിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക