പറ്റില്ലെങ്കിൽ നിർത്തി പോടെ, മേലാൽ ഇനി അമ്പയറിങ് നടത്തരുത് ; അഫ്ഗാൻ മത്സരത്തിന് പിന്നാലെ അമ്പയറിനെതിരെ വനിന്ദു ഹസരംഗ

ബുധനാഴ്ച നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ 3 റൺസിന് പരാജയപ്പെടുത്തി. തോറ്റെങ്കിലും ശ്രീലങ്ക പരമ്പര 2-1ന് സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാൻ ആയിരുന്നു. ശ്രീലങ്കൻ മറുപടിയിൽ അവസാന ഓവറിലെ നാലാം പന്തിൽ അരയ്ക്കു മുകളിൽ ഉള്ള നോബോൾ അപ്പീൽ നൽകാൻ അമ്പയറുമാർ ഉൾപ്പടെ വിസമ്മതിച്ചതിനാൽ മത്സരം അവസാനിച്ചത് വലിയ ഒരു വിവാദത്തിലാണ്.

3 പന്തിൽ 11 റൺസ് വേണ്ടിയിരുന്ന സമയത്ത് ക്രീസിൽ ഉണ്ടായിരുന്ന മെൻഡിസ് വഫാദർ മൊമന്ദിൻ്റെ പന്ത് അരയ്ക്കു മുകളിൽ വന്നപ്പോൾ നോബോളിനായി അപ്പീൽ നൽകിയെങ്കിലും അമ്പയർമാർ അത് നിരസിച്ചു. ക്യാപ്റ്റൻ വനിന്ദു ഹസരംഗ ഈ തീരുമാനത്തിൽ രോഷാകുലനാകുകയും മത്സരം അവസാനിച്ചതിന് ശേഷം ഒഫീഷ്യലുകളെ ആക്ഷേപിക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിൽ വിവാദമായ നോബോൾ കോളിന് ശേഷം ശ്രീലങ്കൻ നായകൻ വനിന്ദു ഹസരംഗകക്ക് ദേഷ്യം അടക്കാനായില്ല. സ്‌ക്വയർ ലെഗിൽ നിലയുറപ്പിച്ച അമ്പയർ ലിൻഡൻ ഹാനിബാളിന് വ്യക്തമായ ഒരു നോ-ബോൾ കാണാതെ പോയത് ഹസരംഗയെ ഞെട്ടിച്ചു.

“ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അംഗീകരിക്കാനാവില്ല. അത് ബോർഡർലൈൻ ആണെങ്കിൽ, അംഗീകരിക്കാം. എന്നാൽ ഈ പന്ത് അരയ്ക്ക് മുകളിലായിരുന്നു, അത് ബാറ്റ്സ്മാൻ്റെ തലയിൽ പതിക്കുമായിരുന്നു! നിങ്ങൾക്ക് അത് കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഈ ലെവലിൽ അമ്പയർ ചെയ്യരുത്. അമ്പയർ പുതിയ ജോലി എടുക്കണം.

“ഇത്തരം കോളുകൾക്കായി ഒരു അവലോകന സംവിധാനം ഉണ്ടായിരുന്നു, എന്നാൽ ഐസിസി അത് നീക്കം ചെയ്തു. ഞങ്ങളുടെ ബാറ്റ്സ്മാൻമാർ റിവ്യൂ ചെയ്യാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മൂന്നാം അമ്പയർക്ക് ഫ്രണ്ട്-ഫൂട്ട് നോ-ബോളുകൾ പരിശോധിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഇത് ചെയ്തുകൂടാ? ഇത് അമ്പരപ്പിക്കുന്നതാണ്. ഇത് കാരണം ഞങ്ങൾ മത്സരത്തിൽ തോറ്റു.” താരം പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ