മര്യാദ ആണെങ്കിൽ അങ്ങനെ, ഇന്നലെ കണ്ടത് കലിപ്പൻ സഞ്ജുവിനെ; അമ്പയർമാരോട് കയർത്ത് രാജസ്ഥാൻ നായകൻ; വീഡിയോ വൈറൽ

സഞ്ജു സാംസൺ ശാന്തമായ പെരുമാറ്റത്തിന് പേരുകേട്ട വ്യക്തിയാണ്, എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഈ സീസണിലെ 14 ആം മത്സരത്തിൽ താരത്തിന് ശാന്തത നഷ്ടപെട്ടുപോകുന്ന ഒരു സംഭവം ഉണ്ടായി. മികച്ച ഒരു ഡി ആർ എസ് കോൾ എടുത്തെങ്കിലും അമ്പയറുമാരുടെ തീരുമാനത്തിന് ഒടുവിൽ തങ്ങളുടെ ഒരു റിവ്യൂ അവസരം നഷ്ടപ്പെട്ടതാണ് സഞ്ജുവിനെ ചൊടിപ്പിച്ചത്.

പതിനൊന്നാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം നടന്നത്. മുംബൈ ഇന്ത്യൻസിന് വേണ്ടി പിയൂഷ് ചൗള സ്‌ട്രൈക്കിൽ നിന്ന സമയത്ത് രവി അശ്വിനായിരുന്നു ബൗളർ. ലെഗ് സൈഡിൽ നിന്ന് വന്ന ഫുള്ളർ ഡെലിവറി ആയതിനാൽ ചൗള അത് ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും അത് കണക്ട് ചെയ്യാൻ താരത്തിന് സാധിച്ചില്ല. സഞ്ജു സ്റ്റമ്പിന് പിന്നിൽ പന്ത് ശേഖരിച്ചു. രാജസ്ഥാൻ നായകൻ പിന്നിൽ പന്ത് പിടിച്ചതിന് പിന്നാലെ അമ്പയർ വൈഡ് സിഗ്നൽ നൽകുക ആയിരുന്നു.

പന്ത് പാഡിൽ കൊണ്ട് എന്നും അത് വൈഡ് അല്ലെന്നും അറിഞ്ഞതിനാൽ സഞ്ജു സമർത്ഥമായി ഡിആർഎസ് എടുത്തു. ബോൾ ട്രാക്കിംഗ് കാണിച്ചപ്പോൾ അത് പന്ത് വൈഡ് അല്ലെന്ന് വ്യക്തമായി മനസിലായി. അത് ചൗളയുടെ പാഡിൽ കൊണ്ടെന്ന് മനസിലായി. അതിനാൽ അത് വൈഡ് അല്ലെന്നും വിധി വരുകയും അത് ഒരു ഡോട്ട് ബോൾ ആയി നൽകുകയും ചെയ്തു.

സഞ്ജുവിന് കലിപ്പ് വന്നത് ആ ഭാഗത്താണ്, രാജസ്ഥാന്റെ ഒരു റിവ്യൂ കോൾ നഷ്ടപ്പെട്ട് എന്നാണ് എഴുതി കാണിച്ചത്. അപ്പീലിനു പിന്നിൽ ക്യാച്ച് ചെയ്തതിന് സാംസൺ ഡിആർഎസ് എടുത്തുവെന്നാണ് അമ്പയർ ആദ്യം കരുതിയത്, എന്നാൽ സഞ്ജു ഉടൻ തന്നെ അമ്പയറുടെ അടുത്ത് ചെന്ന് തൻ്റെ യുക്തി വിശദീകരിച്ചു, അവസാനം സഞ്ജുവിന്റെ ഭാഗം തന്നെ ജയിക്കുക ആയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക